കോട്ടയം: മീനച്ചിലാറ്റില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി(Found Dead). ഇടതു കൈയും കാലുകളും ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിടനാട് കൂലിപ്പണി ചെയ്ത് താമസിക്കുല്ല അടൂര്‍പിള്ള എന്നറിയപ്പെടുന്ന അടൂര്‍ പഴകുളം സ്വദേശി ചന്ദ്രവിലാസം ഗോപാലന്‍ നായര്‍(77) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. നാട്ടുകാരാണ് മൃതദേഹം കണ്ടെത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.

പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെന്നാണ് സംശയിക്കുന്നതായി തിടനാട് സിഐ ബിജു സെബാസ്റ്റ്യന്‍ പറഞ്ഞു. 20വര്‍ഷമായി തിടനാട് കൂലിപ്പണി ചെയ്താണ് ഇയാള്‍ ജീവിച്ചിരുന്നത്. രണ്ടര വര്‍ഷം മുന്‍പ് നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ ഒരാഴ്ച തിരികെ തിടനാട്ടിലേക്ക് എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കഴിഞ്ഞ മാസം 23 മുതല്‍ ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച വരികെയാണ് മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

ഇടതുകൈയും കാലുകളും ഉടുമുണ്ടും വള്ളിയും കൊണ്ട് ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വലതു കൈ വെറുതെ കിടക്കുന്ന നിലയിലായാണ് മൃതദേഹം കണ്ടത് എന്നതിനാലാണ് ആത്മഹത്യയെന്ന് സംശയിക്കുന്നത്. വലതുകൈ കൊണ്ട് കൈയും കാലും കെട്ടിയശേഷം ആറ്റിലേക്ക് ചാടുകയായിരുന്നെന്നാണ് കരുതുന്നത്.

ആറിന്റെ കരയില്‍ തുണിയും മറ്റും പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ കണ്ടെത്തി. ഇതിലുണ്ടായിരുന്ന മണി ഓര്‍ഡര്‍ രേഖയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. കൂടാതെ വീട്ടില്‍ നിന്ന് പുറപ്പെടും മുന്‍പ് ആത്മഹത്യ കുറിപ്പ് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു. മൃതദേഹം ആരെയും കണിക്കരുത് എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസറ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക