കീവ്: റഷ്യന്‍ സൈനികര്‍ യുക്രൈന്‍ പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ശരീരത്തില്‍ ചാപ്പ കുത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യുക്രേനിയന്‍ പാര്‍ലമെന്റ് അംഗം ലെസിയ വാസിലെങ്ക് ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. വാസിലെങ്ക് പറയുന്നതനുസരിച്ച്, ബലാത്സംഗത്തിനിരയായ യുവതികളുടെ ശരീരത്തില്‍ “സ്വസ്തിക ആകൃതിയിലുള്ള പൊള്ളലുകള്‍” കണ്ടെത്തി.
റഷ്യന്‍ സൈനികര്‍ 10 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പോലും ബലാത്സംഗം ചെയ്തതായി യുക്രേനിയന്‍ എംപി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചു. കവര്‍ച്ച, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളും നടന്നിട്ടുണ്ടെന്നും വാസിലെങ്ക് പറയുന്നു. പെണ്‍കുട്ടികള്‍ക്ക് “യോനിയിലും മലദ്വാരത്തിലുംകണ്ണുനീര്‍” അവശേഷിക്കുന്നുണ്ടെന്നായിരുന്നു വാസിലെങ്ക് കുറിച്ചത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ ശരീരത്തില്‍ ചാപ്പ കുത്തിയിരിക്കുന്ന സ്വസ്തിക ചിഹ്നത്തിന് ഹിന്ദുക്കളുടെ വിശുദ്ധ ചിഹ്നത്തോട് സാമ്യമുണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്തമാണെന്നും വാസിലെങ്ക് പറയുന്നു.
“റഷ്യന്‍ പട്ടാളക്കാര്‍ കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്നു. യോനിയിലും മലദ്വാരത്തിലും കണ്ണീരുള്ള 10 വയസ്സുള്ള പെണ്‍കുട്ടികള്‍. സ്വസ്തിക ആകൃതിയിലുള്ള പൊള്ളലേറ്റ സ്ത്രീകള്‍. റഷ്യ. റഷ്യന്‍ പുരുഷന്മാരാണ് ഇത് ചെയ്തത്. റഷ്യന്‍ അമ്മമാര്‍ അവരെ വളര്‍ത്തി. അധാര്‍മിക കുറ്റവാളികളുടെ രാഷ്ട്രം,” അവര്‍ ട്വീറ്റ് ചെയ്തു.
റഷ്യയെ പോലൊരു വന്‍ശക്തിക്ക് നേരെ പടനയിക്കാന്‍ ചങ്കൂറ്റം കാണിച്ച യുക്രെയിന്‍ പ്രസിഡണ്ട് വ്ളാഡിമര്‍ സെലെന്‍സ്‌കിക്ക് പോലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല, റഷ്യ വിട്ടൊഴിഞ്ഞുപോയ ബുച്ച നഗരത്തിലെ കാഴ്‌ച്ചകള്‍ കണ്ട് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ ചെയ്തത് എന്തെന്ന് കണ്ടുകഴിഞ്ഞാല്‍ പിന്നെ സംസാരിക്കാന്‍ പോലും ആവില്ലെന്നാണ് വിങ്ങുന്ന ഹൃദയത്തോടെ സെലെന്‍സ്‌കി പറഞ്ഞത്. ഇവിടത്തെ തെരുവുകളിലായിരുന്നു സാധാരണക്കാരായ മനുഷ്യരുടെ മൃതദേഹങ്ങള്‍ ചിതറിക്കിടന്നിരുന്നത്. അവരില്‍ പലതും കൈകള്‍ പുറകില്‍ കൂട്ടികെട്ടിയ നിലയിലായിരുന്നു.
വളരെ അടുത്തു നിന്നുമായിരുന്നു പലര്‍ക്കും വെടിയേറ്റത്. മാത്രമല്ല, അവരുടെയെല്ലാം ശരീരത്ത് ക്രൂരമായ പീഡനങ്ങള്‍ ഏറ്റതിന്റെ അവശേഷിപ്പുകളും ഉണ്ടായിരുന്നതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിലും ഭീകരമായ ഒരു വസ്തുതയാണ് വന്‍ ശവക്കുഴികള്‍ തോണ്ടി ഒന്നിലധികം മൃതദേഹങ്ങള്‍ അതിലിട്ട് കുഴിച്ചുമൂടുകയായിരുന്നു റഷ്യന്‍ സൈന്യം ഇന്ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുച്ചയിലെ ഒരു പള്ളിക്കടുത്തുള്ള പറമ്ബില്‍, പകുതിമൂടിയ ഒരു കുഴിയില്‍ നിന്നും കണ്ടെത്തിയത് 57 മൃതദേഹങ്ങളായിരുന്നുഎന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശരിക്കും, ലോകം ഒരുകുറ്റമായി പരിഗണിക്കുന്ന വംശഹത്യയാണ്, യുദ്ധമല്ല അവിടെ നടക്കുന്നതെന്ന് യുക്രെയിന്‍ നേതാക്കള്‍ ആരോപിക്കുന്നു. ഇതെല്ലാം കണ്ടിട്ട് റഷ്യയുമായി സന്ധിക്ക് പോകാന്‍ തോന്നുന്നില്ല എന്നാണ് സെലെന്‍സ്‌കി പറഞ്ഞത്.കീവ് പിടിച്ചെടുക്കുവാന്‍ എത്തി പരിസരത്തെ കൊച്ചു നഗരങ്ങളും പട്ടണങ്ങളും വരുതിയിലാക്ക് അവിടെ തമ്ബടിച്ച റഷ്യന്‍ സൈന്യം കാട്ടിക്കൂട്ടിയത് സമാനതകളില്ലാത്ത ക്രൂരതകളായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീവ് പിടിച്ചെടുക്കാനാകാതെ പിന്‍വാങ്ങേണ്ടി വന്നപ്പോള്‍ ആ പരാജയത്തില്‍ നിന്നുയര്‍ന്ന അരിശവും അവര്‍ തീര്‍ത്തത് നിസ്സഹായരായ പാവം സാധാരണക്കാരുടെ മേലായിരുന്നത്രെ!
മകന്റെ മൃതശരീരത്തിന് കാവലിരിക്കുന്ന അമ്മ
ഐറിന എന്ന അമ്മ ഇനി ലോകത്തില്‍ തനിച്ചാണ്. സ്വന്തം മകന്റെ മൃതദേഹം റോഡരികില്‍ നിന്നും ഉന്തുവണ്ടിയില്‍ കയറ്റി വീട്ടുമുറ്റത്ത് സംസ്‌കരിക്കേണ്ടി വന്ന ഹതഭാഗ്യയായ അമ്മയ്ക്ക് ദുര്‍വിധി സമ്മാനിച്ചത് യുദ്ധം തന്നെയായിരുന്നു.
ബുച്ച നഗരത്തിലെത്തിയ റഷ്യന്‍ സൈന്യം ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി അവരുടെ താവളമാക്കുകയായിരുന്നു. മാര്‍ച്ച്10 നായിരുന്നു ഇത് സംഭവിച്ചത്. പിന്നീട്, വര്‍ക്ക്ഷോപ്പില്‍ ജോലിക്ക് പോയിരുന്ന മകന്‍ റഷ്യന്‍ പട്ടാളത്തിന്റെ വെടിയേറ്റ് നിരത്തില്‍ വീണു മരിക്കുകയായിരുന്നു. നിരത്തില്‍ ചിതറിക്കിടന്നിരുന്ന മൃതദേഹങ്ങളിലൊന്ന് ഈ അമ്മയുടെ മകന്റെതായിരുന്നു.
റഷ്യന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിലു ശേഷം വീട്ടിലെത്തിയ അമ്മ കണ്ടത് റഷ്യന്‍ സൈന്യം നശിപ്പിച്ചിട്ടുപോയ തന്റെ വീടാണ്. പിന്നീടാണവര്‍ മകന്റെ മരണവിവരം അറിയുന്നത്. മൃതദേഹം നിരത്തരികില്‍ നിന്നും ഉന്തുവണ്ടിയില്‍ കയറ്റി വീട്ടുമുറ്റത്ത്‌സംസ്‌കരിക്കുകയായിരുന്നു. കമ്ബിളി പുതപ്പും മറ്റും അതിനു മുകളില്‍ വിരിച്ചിട്ടുണ്ട് എന്ന് അമ്മ ബി ബി സിയോട് പറയുന്നു. നായ്ക്കളില്‍ നിന്നും ആ മൃതദേഹത്തെ സംരക്ഷിക്കാനാണത്. ശവപ്പെട്ടിയോ കല്ലറയോ കെട്ടി സംരക്ഷിക്കാന്‍ പാങ്ങില്ലാത്ത ആ അമ്മ ഇന്ന് മകന്റെ മൃതദേഹത്തിന് കാവലിരിക്കുന്നു.
ഈ അമ്മയുടെ അനുഭവം ഒറ്റപ്പെട്ടതല്ലെന്നാണ് ബി ബി സി പറയുന്നത്. റഷ്യന്‍ സൈന്യം പിടിച്ചുകൊണ്ടുപോയ ഭര്‍ത്താവിന്റെ അഴുകിയ മൃതദേഹമാണ് ദിവസങ്ങള്‍ക്ക് ശേഷം ടാനിയ എന്ന യുവതി കാണുന്നത്. ശരീരം മുഴുവന്‍ വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. അഴുകി ദുര്‍ഗന്ധം വമിക്കുന്ന ആ മൃതദേഹത്തില്‍ വീണ് അതിനെ വാരിപുണര്‍ന്ന് കരയുന്ന ടാനിയയുടെ ചിത്രം വിളിച്ചു കോദിക്കും ലോക മനസ്സാക്ഷിയോട്, ആര്‍ക്ക് വേണ്ടിയാണ് യുദ്ധങ്ങള്‍ എന്ന്.
ബുച്ച നഗരത്തില്‍ നിന്നും ഏകദേശം 20 മൈല്‍ അകലെയുള്ള മൊട്ടിഷിന്‍ പട്ടണത്തിലും വന്‍ ശവക്കുഴികള്‍ കാണപ്പെട്ടിട്ടുണ്ട്. അതിലൊന്നില്‍ ഏകദേശം 30 ഓളംമൃതദേഹങ്ങള്‍ ഉണ്ടായിരുന്നു എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടണത്തിലെ മേയര്‍ ഓള്‍ഗ സുഖെന്‍കോവിന്റെയും ഭര്‍ത്താവിന്റെയും മകന്റെയും മൃതദേഹങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്രെ. യുക്രെയിന്റെ മുന്‍ ആസ്ട്രിയന്‍ അംബാസിഡര്‍ ആയ ഒലക്സാണ്ടര്‍ ഷ്രേബയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മേയറുടെ മൃതദേഹത്തില്‍ വിരലുകളെല്ലാം അറ്റു പോയ നിലയിലായിരുന്നതെ. മാത്രമല്ല കൈകള്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. കൊല്ലുന്നതിനു മുന്‍പ് ക്രൂരമായ്ഖ ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നതിന്റെ ലക്ഷണങ്ങളാണിതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ച് 23-ന്‍ മേയറേയും കുടുംബത്തേയും റഷ്യന്‍ പട്ടാളം പിടികൂടി ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.