ഇന്‍ഡോര്‍: മൈക്കല്‍ ജാക്സന്റെ നൃത്തച്ചുവടുകളുമായി നിരത്തിലെ ഗതാഗതം നിയന്ത്രിക്കുന്ന ഇന്ത്യന്‍ പൊലീസുകാരന്‍ ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് വലിയൊരു വാര്‍ത്തയാവുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രാഫിക് പൊലീസില്‍ ജോലിചെയ്യുന്ന രജ്ഞിത് സിങ് എന്ന പൊലീസുകാരനാണ് ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ വൈറലാകുന്നത്. മൈക്കല്‍ ജാക്സന്റെ മൂണ്‍വാക്ക് ശൈലിയിലാണ് രഞ്ജിത് സിങ് ഗതാഗതം നിയന്ത്രിക്കുന്നത്. അതിന്റെ വീഡിയോകളും ഇപ്പോള്‍ ലോകമെങ്ങും വൈറലാവുകയാണ്.

രഞ്ജിത് സിംഗിന്റെ ശൈലി വളരെ ഫലവത്താണെന്ന് കണ്ട സേന ഇപ്പോള്‍ മറ്റു ഉദ്യോഗസ്ഥരെ ഇതേ രീതിയില്‍ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നത്.ഏകദേശം 20 ലക്ഷത്തോളം ആളുകള്‍ പാര്‍ക്കുന്ന നഗരത്തിലെ തിരക്കേറിയ കവലയിലാണ് നൃത്തച്ചുവടുകളുമായി ഈ 41 കാരന്‍ ഗതാഗതം നിയന്ത്രിക്കുന്നത് എന്ന് അവര്‍ എടുത്തു പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജംഗ്ഷനിലെ ഓരോ കോണിലേക്കും പിന്നീട് തിരിച്ചും മൂണ്‍വാക്ക് ശൈലിയില്‍ നടന്നാണ് ഇയാള്‍ ഗതാഗതം നിയന്ത്രിക്കുന്നത്. ഇടക്ക് പെട്ടെന്ന് നടത്തം നിര്‍ത്തി ജാക്സണ്‍ സ്‌റ്റൈലില്‍ ദേഹമാകെ വിറപ്പിക്കും. പിന്നെ വീണ്ടും മൂണ്‍വാക്ക് തുടരും. മുന്‍പോട്ട് നടക്കുന്ന അതേ വേഗതയില്‍ തന്നെ ഇയാള്‍ പുറകോട്ടും നടക്കും. ഈ മനോഹരമായ നൃത്തച്ചുവടുകള്‍ ഏതെങ്കിലും സംഗീതത്തിന്റെ താളത്തിനനുസരിച്ചല്ല എന്ന കാര്യവും ബ്രിട്ടീഷ് മാധ്യമങ്ങള്‍ എടുത്തു പറയുന്നു. വാഹനങ്ങളുടെ ഇരമ്ബലിനും ഹോണ്‍ ശബ്ദങ്ങള്‍ക്കും കാതുകൊടുത്താണ് ഈ താളാത്മകമായ നൃത്തം എന്ന് അവര്‍ പറയുന്നു.

തെരുവില്‍ നൃത്തച്ചുവടുകള്‍ വെച്ച്‌ ട്രാഫിക് നിയന്ത്രിക്കുന്ന രജ്ഞിത് സിംഗിനൊപ്പം സെല്‍ഫി എടുക്കാനും ആളുകള്‍ താത്പര്യപ്പെടാറുണ്ട്. ഗതാഗത തടസ്സമുണ്ടാകാത്ത രീതിയില്‍ അയാള്‍ അതിന് അനുവാദം നല്‍കും. മാത്രമല്ല, ഇടയ്ക്കൊക്കെ, ഇയാളുടെ ക്രിയകള്‍ വീഡിയോകളില്‍ പകര്‍ത്താനും ആളുകള്‍ കൂട്ടം കൂടും. അപ്പോഴും ഗതാഗത കുരുക്ക് വരുത്താതിരിക്കാനായിരിക്കും ഇയാളുടേ പ്രധാന ശ്രമം.

കുട്ടിക്കാലം മുതല്‍ക്കെ ഒരു നര്‍ത്തകനാകാനായിരുന്നു സിങ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, കുടുംബത്തിലെ സാമ്ബത്തിക പ്രശ്നങ്ങള്‍ ആ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായകമായ ഒന്നായിരുന്നില്ല. കുടുംബം നോക്കേണ്ട ബാദ്ധ്യത തോളില്‍ വന്നപ്പോള്‍ പാതിവഴി ഉപേക്ഷിച്ച സ്വപ്നവുമായി അയാള്‍ പൊലീസില്‍ ജോലിക്ക് കയറുകയായിരുന്നു. എന്നിട്ടും തന്റെ നൃത്തത്തെ വേര്‍പിരിയാന്‍ അയാള്‍ക്ക് മനസ്സുവന്നില്ല. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് കാണിച്ചുകൊടുത്തു, മനസ്സുനിറയെ താളവും പേറി നടക്കുന്ന ഈ അതുല്യ പ്രതിഭ.

ഇതിനിടയില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഈ അനന്യ സാധാരണ രീതി തങ്ങളുടെ സേനയെ കൂടി പരിശീലിപ്പിക്കാന്‍ ലഡാക് പൊലീസ് ഇയാളെ ഒരാഴ്‌ച്ചത്തേക്ക് വിളിപ്പിച്ചിരുന്നു. നൃത്തച്ചുവടുകള്‍ പഠിപ്പിക്കുമ്ബോഴും പ്രഥമ പരിഗണന നല്‍കുന്നത് ഗതാഗതം നിയന്ത്രിക്കുന്നതിലും സുരക്ഷ ഒരുക്കന്നതിലുമായിരിക്കുമെന്നാണ് രഞ്ജിത് സിങ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക