ആലപ്പുഴ: വിമര്‍ശനമുന്നയിച്ച യു പ്രതിഭ എംഎല്‍എയ്ക്കെതിരെ ചിത്തരഞ്ജന്‍ എം എല്‍ എ രംഗത്ത്. അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തക ഇത്തരത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല എന്നായിരുന്നു ചിത്തരഞ്ജന്റെ പ്രതികരണം. മാധ്യമ ശ്രദ്ധ കിട്ടാനാണ് ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാം കെട്ടടങ്ങി എന്നു വരുമ്ബോള്‍ ആണ് വീണ്ടും ഒരു തുറന്ന് പറച്ചില്‍ നടത്തുന്നത്. ഇത് മാധ്യമ ശ്രദ്ധ പടിച്ചു പറ്റാന്‍ വേണ്ടിയാണെന്ന് സംശയിക്കണം.

പ്രതിഭ ഒരു എംഎല്‍എ ആയത് കൊണ്ടല്ലേ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നതെന്നും ചിത്തരഞ്ജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.യു പ്രതിഭ എംഎല്‍എ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടിയിലെ ഭീരുക്കളാണ് തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു പ്രതിഭ എംഎല്‍എയുടെ ആരോപണം.ഈ ഭീരുക്കള്‍ ആരാണെന്ന് അവര്‍ക്ക് തന്നെ അറിയാം. ഭീരുക്കള്‍ ആയത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. ബഹുമാനം നേരിട്ട് നിന്ന് ആക്രമിക്കുന്നവരോട് മാത്രമാണെന്നും യു പ്രതിഭ വ്യക്തമാക്കുകയായിരുന്നു. കേഡര്‍ പാര്‍ട്ടിയില്‍ നിന്ന് ഇത്തരത്തില്‍ പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാടുള്ള വ്യക്തി ആയത് കൊണ്ടാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്ക് പാര്‍ട്ടിയില്‍ നിന്നും പല തവണ മാറ്റി നിര്‍ത്തലുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. താന്‍ പറയാന്‍ ആഗ്രഹിച്ച പല കാര്യങ്ങളും വിഴുങ്ങേണ്ടി വന്നതായും യു പ്രതിഭ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ മാസം യു പ്രതിഭ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചിരുന്നു. ‘കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല’ എന്ന വിവാദ പോസ്റ്റിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ പ്രതിഭ നേരിട്ടിരുന്നു. ഇതിന് പിന്നാലെ ഖേദം പ്രകടനം ഒക്കെ ഉണ്ടായി. പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നേതൃത്വം പ്രതിഭയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, ഇതിന് പിന്നാലെയാണ് ആയിരുന്നു എംഎല്‍ എ സമൂഹ മാധ്യമത്തില്‍ നിന്നും മാറി നിന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക