പുതുക്കാട്: ഒരു സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം! കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണു വേറിട്ട ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി സ്വന്തം ഭൂമിയിൽ കൂപ്പൺ വിൽപനയുടെ പരസ്യ ബോർഡ് വച്ചത്. 1000 രൂപ മുടക്കി കൂപ്പൺ എടുക്കുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് ഭൂമി സൗജന്യമായി നൽകുമെന്നാണു വാഗ്ദാനം. 4 വർഷം നിരന്തരം പരിശ്രമിച്ചിട്ടും തരക്കേടില്ലാത്ത വിലയ്ക്കു ഭൂമി വിൽക്കാൻ കഴിയാതെ വന്നതോടെ അവസാന കച്ചിത്തുരുമ്പിൽ പിടിക്കുകയാണിവർ.

കടബാധ്യതയും മകന്റെ പഠനാവശ്യങ്ങളുമാണു ഭൂമി വിൽക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ആദ്യം പ്രളയവും പിന്നീടു കോവിഡുമൊക്കെ വന്നപ്പോൾ ഭൂമിക്കച്ചവടം മൊത്തത്തിൽ തളർന്നതോടെയാണു സ്ഥലം വിൽക്കാനുള്ള ശ്രമം നടക്കാതായത്. വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ചിലർ ന്യായവില പോലും വാഗ്ദാനം ചെയ്തില്ല. ഇതോടെ കൂപ്പൺ നറുക്കെടുപ്പു നടത്തി ഭൂമി കൈമാറിയാലോ എന്ന ആശയം വിരിഞ്ഞു. വക്കീലിനെ കണ്ട് ആശയം അവതരിപ്പിച്ചു. ടിക്കറ്റ് തുകയുടെ സമ്മാനനികുതി അടക്കം നിയമപ്രശ്നങ്ങൾ വക്കീൽ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് വില്ലേജ് ഓഫിസ് അധികൃതരെ വിവരമറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഗസ്റ്റ് 15ന് നായരങ്ങാടിയിൽ ഇവരുടെ ഉടമസ്ഥതയിലുള്ള മരിയ ഗാർമെന്റ്സിൽ നറുക്കെടുപ്പു നടത്താനാണു തീരുമാനം. നറുക്കെടുപ്പിൽ ഭൂമി ലഭിക്കുന്നയാൾ റജിസ്ട്രേഷൻ ചെലവുകൾ വഹിക്കേണ്ടിവരും. എന്തെങ്കിലും കാരണവശാൽ നറുക്കെടുപ്പു മുടങ്ങിയാൽ മറ്റൊരു തീയതിയിലേക്കു മാറ്റും. സാങ്കേതികമോ നിയമപരമോ ആയ മറ്റെന്തെങ്കിലും തടസ്സമുണ്ടായാലോ എന്ന ചോദ്യത്തിനും ഇവർക്കു മറുപടിയുണ്ട്, ‘അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൂപ്പണിന്റെ പണം തിരിച്ചുനൽകും..’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക