ഹെെദ്രാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ സ്യൂട്ട്‌കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹെെദ്രാബാദില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്തിരുന്ന 27 കാരിയുടേതാണെന്ന് തിരിച്ചറിഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞത്. തന്റെ ഭാര്യ ഭുവനേശ്വരിയെ കാണാതായതായും അവര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഭുവനേശ്വരിയെ കൊന്നത് ശ്രീകാന്ത് ആണെന്ന് കണ്ടെത്തിയ പൊലീസ് ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
18 മാസം പ്രായമുളള മകളോടൊപ്പം തിരുപ്പതിയില്‍ താമസിക്കുകയായിരുന്നു ദമ്ബതികള്‍. കൊവിഡ് മഹാമാരി കാരണം ഭുവനേശ്വരി വീട്ടിലിരുന്നായിരുന്നു ജോലി ചെയ്തിരുന്നത്. അഴിമതിക്കെതിരെ പോരാടുന്ന ഓണ്‍ലെെന്‍ ഓര്‍ഗനെെസേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന എഞ്ചിനീയറായ ശ്രീകാന്ത് ഏതാനും മാസങ്ങളായി തൊഴില്‍ രഹിതനായിരുന്നു.
ശ്രീകാന്ത് ഒരു ചുവന്ന വലിയ സ്യൂട്ട്കേസ് അവരുടെ അപ്പാര്‍ട്ട്മെന്റ് സമുച്ചയ്ത്തിലേക്ക് കൊണ്ട് പോകുന്നതും കുറച്ച് സമയത്തിനു ശേഷം പുറത്തേക്ക് കൊണ്ട് വരുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് തിരുപ്പതി അര്‍ബന്‍ പൊലീസ് ചീഫ് രമേഷ് റെഡ്ഡി പറഞ്ഞു. മൃതദേഹം 90 ശതമാനം കത്തിക്കരിഞ്ഞിരുന്നു. ശ്രീകാന്ത് റിലയന്‍സ് മാര്‍ട്ടില്‍ നിന്നും ഒരു വലിയ സ്യൂട്ട്കേസ് വാങ്ങിയതായും അത് മൃതദേഹം പായ്ക്ക് ചെയ്യുന്നതിനായി ഉപയോഗിച്ചതായും സംശയിക്കുന്നു. പിന്നീട് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
സി.സി.ടി.വി ദൃശ്യങ്ങളില്‍ ശ്രീകാന്ത് മകളെ കെെയിലെടുത്ത് മറുകെെയില്‍ വലിയ സ്യൂട്ട്കേസ് ഉരുട്ടി വീട്ടിലേക്ക് പോകുന്നത് കാണാവുന്നതാണ്. എന്നാല്‍ തിരികെ വരുമ്ബോള്‍ കുഞ്ഞിനെ പിടിക്കാന്‍ അയാള്‍ പാടുപെടുന്നതും സ്യൂട്ട്കേസ് പുറത്തിറക്കുന്നതും വ്യക്തമാണ്. ഫോറന്‍സിക് പരിശോധനയ്ക്കായി പൊലീസ് മൃതദേഹത്തിന്റെ സാമ്ബിളുകള്‍ അയച്ചിട്ടുണ്ട്. ചില അസ്ഥികളും തലയോട്ടിയും ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കത്തിയ നിലയിലായിരുന്നു. ഭുവനേശ്വരി കൊവിഡ് മൂലമാണ് മരിച്ചതെന്നായിരുന്നു ശ്രീകാന്ത് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ ആശുപത്രികളിലും മോര്‍ച്ചറികളിലും അന്വേഷണം നടത്തിയിരുന്നു.