അഭിമാനത്തോടെ ഡിജിപി സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു എന്നുപറഞ്ഞ ലോക്‌നാഥ് ബെഹ്‌റ പൂഴ്ത്തിവെച്ചത് ഞെട്ടിപ്പിക്കുന്ന പീഡന പരാതി എന്ന് ആക്ഷേപം.സംസ്ഥാന സർവീസിലുള്ള മുതിർന്ന എഡിജിപി ഒരു അനിത ഐജിയെ കയറിപ്പിടിച്ചു എന്ന് പരാതിയാണ് അദ്ദേഹം പൂഴ്ത്തിയായതായി ആരോപിച്ചിരിക്കുന്നത്. “ദി വൈഡർ സ്റ്റാൻഡ്” എന്ന വാർത്താ പോർട്ടലിൽ, ചീഫ് എഡിറ്റർ ജഗദീഷ് ബാബു എഴുതിയ എഡിറ്റോറിയൽ ലേഖനമാണ് ഇത്തരം ഒരു ആക്ഷേപം ഉയർത്തുന്നത്. ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ അതീവഗുരുതരമായ ആരോപണമാണ് ലേഖനത്തിൽ ഉയർത്തിയിരിക്കുന്നത്. ആറുമാസം മുമ്പാണ് സംഭവം ഉണ്ടായതെന്നും പരാതി നൽകിയിട്ടും പൂഴ്ത്തിവെച്ചു എന്നുമാണ് ആരോപണം.
ലേഖനം ഇങ്ങനെ:
അഭിമാനത്തോടെ ഡിജിപി സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു എന്നുപറഞ്ഞ ലോക്‌നാഥ് ബെഹ്‌റ പൂഴ്ത്തിവെച്ചത് ഞെട്ടിപ്പിക്കുന്ന പീഡന പരാതി.സംസ്ഥാന പോലീസിലെ മുതിര്‍ന്ന എഡിജിപി തൊട്ടുതാഴെയുള്ള ഐജി റാങ്കിലെ ഉദ്യോഗസ്ഥയെ കയറിപ്പിടിച്ച സംഭവം പുറംലോകം അറിഞ്ഞില്ല. ആറുമാസം മുന്‍പ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ രേഖാമൂലം പരാതി നല്‍കിയെങ്കിലും ഒരു നടപടിയും എടുക്കാതെയാണ് സ്റ്റേറ്റ് പോലീസ് ചീഫ് സ്ഥാനത്തു നിന്ന് അടുത്ത ദിവസം ബെഹ്‌റ വിരമിക്കുന്നത്. മിടുക്കിയായ ഉദ്യോഗസ്ഥ പീഡന സമയത്ത് ചെറുത്തുനില്‍ക്കുകയും എഡിജിപിയെ വേണ്ട രീതിയില്‍ ചെറുത്തുതോല്‍പ്പിക്കുകയും ചെയ്തതായിട്ടാണ് അറിയുന്നത്.സംസ്ഥാന പോലീസിന്റെ മുഖം രക്ഷിക്കാനാവണം സംഭവം പുറംലോകം അറിയാതെ ഡിജിപി അടക്കമുള്ളവര്‍ അതീവ രഹസ്യമായി സൂക്ഷിച്ചത്. പരാതി രേഖാമൂലം നല്‍കിയിട്ടും ആറുമാസത്തിനിടയില്‍ ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.സ്വന്തം സഹപ്രവര്‍ത്തകയോട് പോലും മാന്യമായി പെരുമാറാന്‍ കഴിയാത്ത ഉന്നത പോലീസ് അധികാരികള്‍ എങ്ങനെയാണ് സാധാരണക്കാരായ സ്ത്രീകളുടെ പരാതിയില്‍ പരിഹാരം കാണുക?.പോലീസ് ഭരണ സിരാകേന്ദ്രത്തില്‍ അരങ്ങേറിയ സംഭവം ആറുമാസമായിട്ടും പുറംലോകം അറിയാതെ പോയതും മാധ്യമങ്ങളുടെ പിടിപ്പുകേടിന്റെ തെളിവാണ്. ‘അഭിമാനത്തോടെ,, സംതൃപ്തിയോടെ’ പടിയിറങ്ങും മുന്‍പ് ഐജിയുടെ പീഡന പരാതിയില്‍ നടപടിയെടുക്കാന്‍ ബെഹ്‌റയ്ക്ക് കഴിയുമോ?