കോട്ടയം: ലൈംഗിക പീഡന ശ്രമം എതിര്‍ത്ത ജീവനക്കാരിയെ മാനേജിങ്ങ് ഡയറക്ടര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. സിപിഐ നേതാവായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി ബി.പ്രമോദിനെതിരെയാണ് വനിതാ ജീവനക്കാരി രംഗത്തെത്തിയിരിക്കുന്നത്. ലൈംഗീപീഡനത്തിന് ശ്രമിച്ച്‌ പരാജയപ്പെട്ടപ്പോള്‍ ഓഫീസില്‍ നിന്നും തന്നെ നിരന്തരം മാനസീക പീഡനത്തിന് ഇരയാക്കിയെന്നും യുവതി ആരോപിക്കുന്നു. വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി.ജീവനക്കാരിയുടെ പരാതിയില്‍ എം.ഡിക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു.

ലൈംഗിക ചുവയോടെ സംസാരിക്കുകയും, സ്പര്‍ശിക്കുകയും ചെയ്‌തെങ്കിലും ലൈംഗികതയ്ക്കു വഴങ്ങാതിരുന്ന ജീവനക്കാരിയെ മാനസികമായും ശാരീരികമായും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതി വിഷയം ഉള്‍പ്പെടുന്നു പൊലീസ് സ്റ്റേഷന്‍ പരിധിയായ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എംഡി പ്രമോദിനെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും,സ്പര്‍ശിക്കുകയും ചെയ്തത് പ്രതിരോധിച്ചപ്പോള്‍ ജോലിയില്‍ പല തരം പീഡനം തുടരുകയും ചെയ്തതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 ജൂണ്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും, സ്പര്‍ശിക്കുകയും ചെയ്തതായാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എംഡിക്കെതിരെ ഉയര്‍ന്ന പരാതി. കോര്‍പ്പറേഷനിലെ ജീവനക്കാരി തന്നെയാണ് ഇതു സംബന്ധിച്ചു പരാതി നല്‍കിയിരിക്കുന്നത്.പലപ്പോഴും ഓഫിസില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ഇരുത്തുകയും , അശ്ലീലം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കുമ്ബോള്‍ ഭീഷണിപ്പെടുത്തുന്നത് പതിവാണ് എന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

ഇതിനൊപ്പം മാനേജിംങ് ഡയറക്ടര്‍ പ്രമോദ് അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചതായും, ഇതിനെ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പല തവണ ശരീരത്തില്‍ തൊടുകയും, അശ്ലീല കമന്റോടെ സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ തന്റെ ജോവി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നീയൊക്കെ പറഞ്ഞാല്‍ ആരു വിശ്വസിക്കുമെന്നും ഞാന്‍ ഇവിടുത്തെ എം.ഡി ആണെന്നും ധൈര്യമുണ്ടെങ്കില്‍ നീ പോയി പരാതി കൊടുക്കെന്നും പറഞ്ഞതായും പരാതിയില്‍ പറയുന്നു. മാത്രമല്ല തന്റെ രാഷ്ട്രീയ സ്വാധീനം എന്താണെന്ന് നിനക്ക് അറിയില്ല; പരാതി കൊടുത്താല്‍ നിന്റെ പണി ഞാന്‍ കളയുമെന്നുമായിരുവത്രെ ഭീഷണി.ഒടുവില്‍ നിരന്തര പീഡനം സഹിക്കവയ്യാതായപ്പോഴാണ് യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Fir Copy

കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രി പിണറായി വിജയന് വിഷയങ്ങള്‍ ചുണ്ടാക്കാട്ടി പരാതി നല്‍കിയിരുന്നു. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് അയച്ചു നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഈസ്റ്റ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക