ചെന്നൈ: ഭൂമി ഇടപാട് വഞ്ചന കേസില്‍ അറസ്റ്റിലായ നടന്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിക്കെതിരെ പുതിയ പരാതി. താല്‍കാലികമായി ഉപയോഗിക്കാന്‍ നല്‍കിയ കാര്‍ വ്യാജരേഖ ചമച്ച്‌ സ്വന്തം പേരിലാക്കാന്‍ സുനില്‍ ഗോപി ശ്രമിച്ചെന്നാണ് കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന്‍ പൊലീസില്‍ നല്‍കിയ പുതിയ പരാതിയില്‍ പറയുന്നത്.

ഭൂമി ഇടപാട് വഞ്ചന കേസില്‍ അറസ്റ്റിലായി സുനില്‍ ഗോപി നിലവില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. സിവില്‍ കേസിലുള്ള ഭൂമി വില്‍പന നടത്തി 97 ലക്ഷം രൂപ വഞ്ചിച്ച കേസിലാണ് സുനില്‍ ഗോപി അറസ്റ്റിലായത്. ഈ കേസില്‍ ഗിരിധരനാണ് പരാതി നല്‍കിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ, ഭൂമി തട്ടിപ്പ് കേസിലെ കൂട്ടുപ്രതികളും സുനില്‍ ഗോപിയുടെ ബന്ധുക്കളുമായ ശിവദാസ്, ഭാര്യ റീന എന്നിവര്‍ ഗിരിധരനില്‍ നിന്ന് കൈപ്പറ്റിയ 25 ലക്ഷം രൂപ മടക്കി നല്‍കാന്‍ തയാറായതായി റിപ്പോര്‍ട്ടുണ്ട്. ദമ്പതികളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് പണം തിരിച്ചു നല്‍കി കേസില്‍ നിന്ന് ഒഴിവാകാന്‍ ശ്രമം നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക