ലൈംഗികപീഡന പരാതിയില്‍ പാലാരിവട്ടം ഡീപ്പ്‌ഇങ്ക് സ്ഥാപന ഉടമ കാസര്‍കോട് സ്വദേശി കുല്‍ദീപ് കൃഷ്ണയ്ക്കെതിരെ പരാതി. മലപ്പുറം സ്വദേശിനിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുക്‌അള്‍ ചേര്‍ത്ത് പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2000ലാണ് യുവതി സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്നും ജോലി വാഗ്‌ദാനം ചെയ്തുമാണ് തന്നെ അവിടെ നിര്‍ത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കുല്‍ദീപ് കൃഷ്‌ണ ബലാത്സംഗം ചെയ്‌തതായി യുവതി പറയുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഇത് കാണിച്ച്‌ തന്നെ വീണ്ടും പീഡനത്തിന് വിധേയമാക്കി. സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് യുവതി ഇതുവരെ പരാതിപ്പെട്ടിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയില്‍ ടാറ്റൂ പാര്‍ലര്‍ ഉടമയായ പിഎസ് സുജീഷിനെതിരെ ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മലപ്പുറം സ്വദേശി പോലീസിനെ സമീപിച്ചത്.മദ്യം കുടിപ്പിച്ചതായും ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക