പനാജി: ഗോവയില്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. പനാജിക്കടുത്ത സംഘോള്‍ഡ ഗ്രാമത്തില്‍വെച്ചാണ് യുവാവിനെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. റാക്കറ്റ് തടവില്‍ വെച്ചിരുന്ന സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.

ഇതില്‍ സീരിയല്‍ നടി ഉള്‍പ്പെടെയുള്ള രണ്ടു പേര്‍ മുംബൈ സ്വദേശിനികളും ഒരാള്‍ ഹൈദരാബാദ് സ്വദേശിനിയുമാണ്. ഹഫീസ് സയിദ് എന്നയാള്‍ ഗോവ കേന്ദ്രീകരിച്ച ലൈംഗിക തൊഴില്‍ നടത്തുന്നതായി ക്രൈംബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രഹസ്യ വിവരത്തില്‍ വസ്തുതയുണ്ടെന്ന് മനസിലാക്കിയ പൊലീസ് പ്രതിയെ ഗോവയിലേക്ക് തന്ത്രത്തില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളുമായിട്ടാണ് 26 വയസുള്ള പ്രതി ഗോവയിലെത്തിയത്. സ്ത്രീകള്‍ക്ക് 30നും 37 വയസിനും ഇടയിലാണ് പ്രായം. വേഷം മാറിയെത്തിയ പൊലീസ് ഇയാളുമായി 50,000 രൂപയുടെ കരാര്‍ ഉറപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക