പത്തനംതിട്ട: കൂടലില്‍ വൈദികന്‍ പതിനേഴുകാരിയെ പീഡിപ്പിച്ചത് പ്രാര്‍ത്ഥനയുടെയും കൗണ്‍സിലിങിന്റെയും മറവില്‍. പഠനത്തില്‍ തീരെ ശ്രദ്ധയില്ലാത്ത മകനും മകള്‍ക്കും കൗണ്‍സിലിങ് നടത്തുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടിയാണ് മാതാവ് കൂടല്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ അസി. വികാരിയായ ഫാ. പോണ്ട്സണ്‍ ജോണിനെ വിളിച്ചു വരുത്തിയത്.

ഇതിനിടെയാണ് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. കുട്ടി സ്‌കൂളിലെ അദ്ധ്യാപികയോട് ഇതേപ്പറ്റി പറയുകയും അവര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിജീവതയുടെ കുടുംബം ഹൈന്ദവ വിശ്വാസികളാണ്. പഠനത്തില്‍ പിന്നാക്കം പോകുന്ന കുട്ടികള്‍ക്ക് ഫാ. പോണ്ട്സണ്‍ കൗണ്‍സിലിങ് നല്‍കുന്നുവെന്ന് കേട്ടാണ് മക്കളെ ഉപദേശിക്കുന്നതിനായി പുരോഹിതനെ കുട്ടികളുടെ മാതാവ് വിളിച്ചു വരുത്തിയത്. ഓരോരുത്തരോടും ഒറ്റയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആണ്‍കുട്ടിയെ ഉപദേശിക്കുകയും തലയില്‍ കൈവച്ച്‌ അനുഗ്രഹിക്കുകയും ചെയ്‌പ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്ത് കൈക്രിയ കാണിക്കുകയായിരുന്നു.

മാര്‍ച്ച്‌ 12,13 തീയതികളില്‍ രാത്രിയാണ് പീഡനം നടന്നതിട്ടുള്ളത്. 12 ന് രാത്രി എട്ടരയോടെ പ്രാര്‍ത്ഥന നടത്തുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച്‌ ഉമ്മ വയ്ക്കുകയും അവയവങ്ങളില്‍ തലോടുകയുമായിരുന്നു. 13 ന് രാത്രി പത്തരയോടെയാണ് രണ്ടാമത് ലൈംഗിക പീഡനം നടന്നത്. ഈ വിവരം ഇന്നലെയാണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതിയായി എത്തിയത്. മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് പുരോഹിതനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക