കോട്ടയം: ഒരു മകന്‍ മറ്റൊരു മകനെ കൊല്ലുക. അതു കണ്ടു നില്‍ക്കേണ്ടി വന്ന മാതാപിതാക്കള്‍. നിസഹായരായ ആ മാതാപിക്കളുടെ വികാരം എന്താകും. കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ സ്വത്തു തര്‍ക്കത്തിന്‍്റെ പേരില്‍ മറ്റൊരു സഹോദരന്‍ വെടിവച്ച്‌ കൊന്ന സംഭവത്തില്‍ ആ മാതാപിതാക്കളുടെ നിസഹായത പങ്കുവച്ച്‌ ഫേസ്ബുക്കില്‍ ഷോബിന്‍ അലക്സ് മാളിയേക്കല്‍ എന്നയാള്‍ എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്. രഞ്ചു കുര്യന്‍്റെ ചരമ അറിയിപ്പ് നല്‍കിയ പത്രത്തിന്‍്റെ കട്ടിങ് ഉള്‍പ്പെടെയാണ് കുറിപ്പ്.

ചരമ അറിയിപ്പില്‍ രഞ്ചുവിനെ വെടിവച്ചു കൊന്ന സഹോദരന്‍ ജോര്‍ജിന്‍്റെ പേരുമുണ്ട്. ഇതു ചൂണ്ടിക്കാട്ടി ഷോബിന്‍ ഇങ്ങനെ എഴുതുന്നു. ‘മരണവാര്‍ത്ത പത്രപരസ്യം ചെയ്യുമ്ബോള്‍ കൊന്നയാളെ മാറ്റി നിര്‍ത്തിയില്ല. “സഹോദരന്‍” എന്നയിടത്ത് കൊന്നവന്റെ പേരും എഴുതിച്ചേര്‍ത്തു. അത് അങ്ങനെയല്ലേ പറ്റുള്ളൂ. കൊന്നെങ്കിലും സഹോദരനാണല്ലോ.!’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറിപ്പ് ഇങ്ങനെ:

മനുഷ്യനെ ഏറ്റവും പാവമാക്കുന്ന… ദുര്‍ബലനാക്കുന്ന വികാരം. അഹന്തയുടെ എല്ലാ പത്തിയും അടിച്ചൊതുക്കി അങ്ങെയറ്റം ബലഹീനനും നിസ്വനുമാക്കുന്ന വികാരം- അതാണ് നിസ്സഹായത..
രണ്ട് ആണ്‍മക്കള്‍. കുന്നുപോലെ സമ്ബാദിച്ചു. വാര്‍ധക്യത്തില്‍ ആരുമില്ല കൂടെ.

ഒരുനാള്‍ അവര്‍ വീട്ടില്‍ ഒരുമിച്ചു കൂടി; സ്വത്തിന്റെ പേരില്‍ കടിപിടി കൂടാന്‍. ഒടുവില്‍ ഒരാള്‍ മറ്റൊരാളെ കൊന്നു. മരിച്ചതും കൊന്നതും സ്വന്തം ചോര. മരണവാര്‍ത്ത പത്രപരസ്യം ചെയ്യുമ്ബോള്‍ കൊന്നയാളെ മാറ്റി നിര്‍ത്തിയില്ല.

“സഹോദരന്‍” എന്നയിടത്ത് കൊന്നവന്റെ പേരും എഴുതിച്ചേര്‍ത്തു. അത് അങ്ങനെയല്ലേ പറ്റുള്ളൂ. കൊന്നെങ്കിലും സഹോദരനാണല്ലോ.!

നിറം പിടിപ്പിച്ച ഊഹാപോഹങ്ങളുടെ പുറകെ പോകാതെ, കാലം ആ പിതാവില്‍ ഏല്‍പ്പിച്ച മുറിവിനെ ഓര്‍ത്ത് അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കാം. നിസ്സഹായനായ ആ പിതാവ്, ശ്രീ കെവി കുര്യന്റെ നെറുകയില്‍ ഒരുമ്മ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക