തൃശൂര്‍: തൃശൂരില്‍ ഇന്ന് പോലീസ് നടത്തിയത് സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ട. 11 കിലോ ഹാഷിഷ് ഓയിലാണ് ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പെരിങ്ങോട്ടുകര സ്വദേശികളായ അനൂപ്,കിഷോര്‍,പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

ഇന്ന് പുലര്‍ച്ചെ കൊരട്ടിക്ക് സമീപം മുരിങ്ങൂര്‍ ദേശീയപാതയില്‍ വെച്ചാണ് കോടികള്‍ വിലമതിക്കുന്ന 11 കിലോ ഹാഷിഷ് ഓയില് പിടികൂടിയത്.
ആന്ധ്രയില്‍ നിന്നെത്തിയ മൂന്നംഗ സംഘം പൊലീസിന്‍റെ വലയിലാകുകയായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.രണ്ടാഴ്ച മുമ്ബ് പൊലീസിന്‍റെ കണ്ണുവെട്ടിച്ച്‌ ഹാഷിഷ് ഓയില്‍ കടത്തിയിരുന്നു. ഇത്തവണ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ എല്ലാ പഴുതുകളും അടച്ചായിരുന്നു പൊലീസിന്‍റെ വിന്യാസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര്‍ദ്ധരാത്രി മുതല്‍ ദേശീയ പാതയുടെ പലയിടങ്ങളിലാണ് പൊലീസ് നിലയുറപ്പിച്ചു. മുരുങ്ങൂരില്‍ രണ്ടു വാഹനങ്ങളിലായി എത്തിയ പ്രതികളെ പൊലീസ് പിടികൂടി. രണ്ടു വാഹനങ്ങളിലായി 11 കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. 38 ലക്ഷം രൂപയ്ക്കാണ് ഇവര്‍ ആന്ധയില്‍ നിന്ന് ഇത് കൊണ്ടുവരുന്നത്.കൊച്ചിയില് വിതരണം ചെയ്യുന്നത് ഗ്രാമിന് 2000 രൂപ നിരക്കിലാണ്.

ഹാഷിഷ് ഓയില്‍ കൊണ്ടു വരാന്‍ വന്‍തുക മുടക്കിയ വ്യക്തിയെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതാണ്ട് 100 കിലോ കഞ്ചാവില്‍ നിന്നാണ് ഒരു കിലോ ഹാഷിഷ് ഓയില്‍ ഉണ്ടാക്കുന്നത്. കൊണ്ടു വരാനും വിതരണം ചെയ്യാനുമുളള എളുപ്പം കാരണമാണ് കൂടുതല്‍ സംഘങ്ങള്‍ ഇപ്പോള്‍ ഹാഷിഷ് ഓയില്‍ കടത്തില്‍ സജീവമായിരിക്കുന്നതെന്നാണ് പൊലീസിന്‍്റെ നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക