കോട്ടയം: നഗരാതിര്‍ത്തിക്കടുത്ത് ചെങ്ങളത്ത് ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ രാത്രി എത്തിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് വച്ച്‌ പൊലീസിനു കൈമാറി. സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ നടത്തിയ ഇടപെടല്‍ അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനു പുലിവാലായി. ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ച പൊലീസ്, പ്രായപൂര്‍ത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നു കേസെടുക്കാതെ വിട്ടയച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാലു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയാണ് ചെങ്ങളം സ്വദേശിയായ യുവതി. ഇവരുടെ വീട്ടില്‍ സ്ഥിരമായി ആളുകള്‍ എത്തുന്നു എന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി നാട്ടുകാര്‍ ‘സദാചാര പൊലീസ്’ ചമഞ്ഞ് രംഗത്ത് എത്തിയത്. തുടര്‍ന്ന്, രാത്രിയില്‍ യുവതിയുടെ വീട്ടില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞു വച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് നാട്ടുകാര്‍ കുമരകം പൊലീസിനെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന്, പൊലീസ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. യുവതിയുടെ ഭര്‍ത്താവ് അയ്മനം സ്വദേശിയാണ്. ഇയാളുടെ നിര്‍ദേശം അനുസരിച്ചാണ് നാട്ടുകാര്‍ ഇരുവരെയും പിടികൂടിയതെന്നു പ്രദേശവാസികള്‍ പൊലീസിനോടു പറഞ്ഞു.

ഇരുവരെയും സ്‌റ്റേഷനില്‍ എത്തിച്ച ശേഷം പൊലീസ് സംഘം രണ്ടു പേരോടും സംസാരിച്ചു. ഭര്‍ത്താവുമായി ചേര്‍ന്ന് താമസിക്കാന്‍ താല്പര്യമില്ലെന്ന് യുവതി പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന്, യുവതിയും ഭര്‍ത്താവും തമ്മില്‍ പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേര്‍പിരിയാമെന്ന ഉറപ്പിന്മേല്‍ പൊലീസ് മൂന്നു പേരെയും വിട്ടയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക