തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവ്. ലിംഗം മുറിച്ചത് പരാതിക്കാരിയും കാമുകന്‍ അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നെന്നാണ് പുതിയ കണ്ടെത്തല്‍. ഒരുമിച്ച്‌ ജീവിക്കാന്‍ സ്വാമി തടസമെന്ന് കണ്ടതോടെയായിരുന്നു ആക്രമണം നടത്തിയത്. ഇരുവരെയും പ്രതിചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.

സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നിതിനിടിയല്‍ ലിംഗം മുറിച്ചെന്നാണ് പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ താന്‍ തന്നെയാണ് ലിംഗം മുറിച്ചതെന്നാണ് ഗംഗേശാനന്ദ ആദ്യം മൊഴി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താന്‍ കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നാണ് പെണ്‍കുട്ടി വീണ്ടും പരാതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് കാട്ടി സ്വാമി ഡിജിപിക്ക് പരാതി നല്‍കി. ശേഷം ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചത്.ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനത്തിലെത്തിയിരിക്കുന്നത്. ഗംഗേശാനന്ദ കളവ് പറഞ്ഞതാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക