കോട്ടയം: കുറിച്ചിയിയിൽ ജനുവരി 31 ന് വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പ് എവിടെ..? കഴിഞ്ഞ ഒരാഴ്ചയായി കേരളം ചോദിക്കുന്ന ചോദ്യം ഇതാണ്. ഈ ഉത്തരം തേടി ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന ഉത്തരമായിരുന്നു. വാവാ സുരേഷിനെ കടിച്ച മൂർഖനെ കഴിഞ്ഞ 11 ദിവസമായി കാണാനില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാമ്പിനെ വനം വകുപ്പിനു കൈമാറിയതായി കുറിച്ചിയിലുണ്ടായിരുന്ന ആളുകൾ പറയുമ്പോൾ, പാമ്പിനെ കിട്ടിയിട്ടില്ലെന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിക്കുന്നത്.

മുപ്പത്തൊന്നിന് കിട്ടിയ മൂർഖൻ
കോട്ടയം കുറിച്ചിയിൽ നിന്നും കഴിഞ്ഞ ജനുവരി 31 ന് പിടികൂടുന്നതിനിടെയാണ് വാവാ സുരേഷിനെ മൂർഖൻ കടിച്ചത്. കരിങ്കൽക്കെട്ടുകൾക്കിടയിൽ കിടന്ന മൂർഖൻ പാമ്പിനെ വാവ അതി സാഹസികമായി പിടികൂടുകയായിരുന്നു. പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ വാവാ സുരേഷിന്റെ തുടയിൽ പാമ്പ് കടിച്ചു. കടിയേറ്റ പാമ്പ് കയ്യിൽ നിന്നും വഴുതിപ്പോയെങ്കിലും സുരേഷ് വീണ്ടും ഇതിന് പിടികൂടി ചാക്കിലാക്കി. ഇവിടെ നിന്നും ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ പാമ്പിനെ ഇട്ടിരുന്ന ചാക്കും വാവാ സുരേഷ് ഒപ്പം കരുതിയിരുന്നു. സുരേഷിനെ ഭാരത് ആശുപത്രിയിൽ എത്തിച്ച വാഹനത്തിനുള്ളിലാണ് ചാക്ക് സൂക്ഷിച്ചിരുന്നത്. ഈ ചാക്കുമായാണ് സംഘം മെഡിക്കൽ കോളേജിലും എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നു ദിവസം ചാക്കിനുള്ളിൽ
സുരക്ഷിതമായി മൂർഖൻ
വാവാ സുരേഷ് പിടികൂടിയ മൂർഖനെ ചാക്കിനുള്ളിലാക്കി മെഡിക്കൽ കോളേജ് വളപ്പിൽ മൂന്നു ദിവസമാണ് സൂക്ഷിച്ചത്. ഇതിനു ശേഷം ഇവിടെ നിന്നും ഒരു ഡ്രൈവർ എത്തി പാമ്പിനെ പോത്തൻകോട് വനം വകുപ്പിന്റെ ഓഫിസിലേയ്ക്കു കൊണ്ടു പോയതായി കുറിച്ചി പഞ്ചായത്തംഗം ബി.ആർ മഞ്ജീഷ് പറയുന്നു.
എന്നാൽ, പോത്തൻകോട് ഇത്തരത്തിൽ ഒരു വനം വകുപ്പ് ഓഫിസേ ഇല്ലെന്ന നിലപാടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. പാമ്പിനെ തങ്ങൾക്ക് ആരും കൈമാറിയിട്ടില്ലെന്നും ഇവർ തന്നെ പറയുന്നു. ഈ സാഹചര്യത്തിലാണ് മൂർഖൻ പാമ്പിനെ കൊണ്ടു പോയത് എവിടേയ്ക്കാണ് എന്ന ആശങ്ക ഉയരുന്നത്.

മൂർഖൻ വാവയുടെ
വീട്ടിൽ തന്നെ
മൂർഖൻ പാമ്പ് വാവാ സുരേഷിന്റെ വീട്ടിൽത്തന്നെ ഉണ്ടാകാമെന്ന നിലപാടാണ് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നത്. പാമ്പിനെ പിടികൂടി സ്വന്തം വീട്ടിൽ സൂക്ഷിക്കുന്നത് വാവാ സുരേഷിന്റെ ശീലമാണ്. അതുകൊണ്ടു തന്നെ മൂർഖനെ സുരേഷ് വീടിനുള്ളിലോ, പാമ്പുകളെ വളർത്തുന്ന സ്ഥലത്തോ എത്തിച്ചിരിക്കാനുള്ള സാധ്യത ഏറെയാണ് എന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിൽ സംരക്ഷിത വിഭാഗത്തിൽപ്പെട്ട മൂർഖൻ എവിടെയാണ് എന്നു കണ്ടെത്തണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്. മരണത്തിൽ നിന്നും രക്ഷപെട്ടെത്തിയ വാവാ സുരേഷിന്റെ താരമൂല്യം ഭയന്ന് വനം വകുപ്പും വിഷയത്തിൽ ഇടപെട്ടേക്കില്ലെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക