കാമുകന് പതിനൊന്നുകാരിയായ ബന്ധുവിനെ കാഴ്ചവെച്ച് കാമുകിയും കാമുകനും അറസ്റ്റിൽ.പതിനൊന്നുകാരിയെ ശാരീരികമായി ദുരുപയോഗം ചെയ്ത കേസിൽ കമിതാക്കൾക്ക് 20 വർഷം കഠിനതടവും പിഴ ശിക്ഷയും വിധിച്ചു.പ്രമാടം ലക്കൂർ പറമ്പിൽ കോളനിയിൽ അജി എന്ന 46 കാരനെയും കാമുകി പുതുപ്പറമ്പിൽ സ്മിത എന്ന 33 കാരിയെയും ആണ് പ്രിൻസിപ്പൽ പോസ്കോ കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്.

തന്റെ ബന്ധത്തിൽ ഉള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സ്മിത കാമുകനായ അജിക്ക് കാഴ്ചവെക്കുകയായിരുന്നു.മാത്രമല്ല അജിത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഉള്ള എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് സ്മിത ആയിരുന്നു. 2017 ജൂണിലാണ് കേസിനാസ്പദമായ ആയിട്ടുള്ള സംഭവം നടക്കുന്നത്.സ്മിതയും അജിയും വിവാഹിതരായിരുന്നു, പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി ജീവിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ദിവസം കുട്ടിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ബലമായി കൂട്ടിക്കൊണ്ടുപോയി കാമുകന് കാഴ്ചവെക്കുകയായിരുന്നു.ഒരേദിവസം രാത്രിയും പകലും അജി പെൺകുട്ടിയെ ദുരുപയോഗം ചെയ്തു. ആ സമയത്തൊക്കെ എല്ലാ സഹായവും ചെയ്തുകൊടുത്തത് സ്മിതയായിരിന്നു. പെൺകുട്ടിയുടെ ഇളയ സഹോദരൻ ആളൊഴിഞ്ഞ വീട്ടിൽ വെളിച്ചം കണ്ടതിനെത്തുടർന്ന് എവിടെ വന്ന് നോക്കിയപ്പോഴാണ് സ്മിതയുടെ സാന്നിധ്യത്തിൽ അജി പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത്.

കുട്ടിയുടെ സഹോദരൻ ഇത് കണ്ടുവെന്ന് മനസ്സിലായതോടെ സ്മിത സഹോദരനെ ദേഹോപദ്രവം ഏൽപ്പിച്ചു.സ്മിതയും അജിയും പതിവായി മദ്യപിച്ചിരുന്നുഇതിനെ തുടർന്ന് വീട്ടിൽ എന്നും വഴക്കുണ്ടാക്കുമായിരുന്നു.അമ്മൂമ്മയുടെ കുടുംബവീട്ടിൽ താമസിച്ചിരുന്ന കുട്ടിയെ ആണ് സ്മിതയുടെ ഒത്താശയോടെ അജി പീഡിപ്പിച്ചത്. 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ തെളിവിൽ സ്വീകരിക്കുകയും ചെയ്ത കേസ് ഒന്നാം പ്രതിയെ ഇന്ത്യൻ പീനൽ കോഡ് 376 വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും 75000 രൂപ പിഴയുംപിഴ അടക്കാതിരുന്നാൽ ഏഴ് മാസത്തെ തടവിനും,രണ്ടാം പ്രതിയെ ബലാത്സംഗത്തിനു ഒത്താശയും സൗകര്യവും ചെയ്തു കൊടുത്തതിന് 20 വർഷം കഠിനതടവും 25,000 രൂപ പിഴയുംപിഴ അടക്കാതിരുന്നാൽ രണ്ട് മാസം തടവ് കൂടി അനുഭവിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക