മുംബൈ: ഏഴു കോടിയുടെ കള്ളനോട്ടുകളുമായി അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘത്തിലുള്ള ഏഴു പേര്‍ പിടിയില്‍. ദഹിസാര്‍ ചെക്ക്‌പോസ്റ്റില്‍ ഒരു കാറില്‍ നിന്നാണ് ആദ്യം കള്ളനോട്ട് കണ്ടെടുത്തത്. മുംബൈ ക്രൈംബ്രാഞ്ചിന്റെ 11-ാം യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. ഒരു ബാഗില്‍ സൂക്ഷിച്ച നിലയില്‍ അഞ്ചു കോടി രൂപ കണ്ടത്.

രണ്ടായിരം രൂപയുടെ കറന്‍സികള്‍ 250 കെട്ടുകളായാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന നാല് യാത്രക്കാരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇവരില്‍ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് പോലീസ് സംഘം അന്ധേരിയിലെ ഒരു ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. അന്ധേരിയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ മറ്റു മൂന്നു പേരെ പിടികൂടുകയും രണ്ട് കോടിയുടെ കള്ളനോട്ടുകള്‍ കൂടി പിടിച്ചെടുക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

28,170 രൂപയുടെ രൂപയുടെ യഥാര്‍ഥ നോട്ടുകളും ലാപ്പ്‌ടോപ്പ്, ഏഴ് മൊബൈല്‍ ഫോണ്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ തുടങ്ങിയവയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജനുവരി 31 വരെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക