കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തു വന്നതിനു പിന്നാലെ കോട്ടയത്തെ ഹോട്ടൽ വ്യവസായിയും പ്രതിരോധത്തിൽ. ദിലീപിന്റെ ദി പുട്ട് ഹോട്ടൽ ശൃഖലയിൽ ഷെയറുള്ള ഇക്ക എന്നു വിളിക്കുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ് ഇപ്പോൾ വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. എന്നാൽ തൻറെ പേര് എങ്ങനെയാണ് ഈ കേസുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത് എന്ന് അറിയില്ല എന്നാണ് കോട്ടയത്ത് നക്ഷത്ര ഹോട്ടൽ ഉടമയായ മെഹബൂബ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

അദ്ദേഹത്തിൻറെ വാക്കുകൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൻറെ പേര് കേസുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സമീപകാലത്ത് ദിലീപിൻറെ വീട്ടിൽ പോയിട്ടില്ല. മൂന്നുവർഷംമുമ്പ് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് ദിലീപിൻറെ വീട്ടിൽ പോയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെയും താനുമായി ബന്ധപ്പെട്ടിട്ടില്ല. ഒരു വിധത്തിലുള്ള ഗൂഢാലോചനയിലും പങ്കാളിയായിട്ടില്ല.

കേസിൽ അപ്രതീക്ഷിതമായി കടന്നു വന്ന കഥാപാത്രം

മുൻപ് പ്രത്യേക്ഷത്തിൽ സിനിമയുമായി ബന്ധമുണ്ടായിരുന്ന നിരവധി ആളുകളുടെ പേരുകൾ പുറത്തു വന്നിരുന്നു. എന്നാൽ, അപ്രതീക്ഷിതമായാണ് കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ഭാഗത്ത് തന്നെ ഹോട്ടലുള്ള ഇദ്ദേഹത്തിന്റെ പേര് പുറത്തു വന്നത്. ദിലീപിന്റെ ഹോട്ടൽ ശൃംഖലയിൽ ഇദ്ദേഹത്തിന് ഷെയറുണ്ടെന്നു നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ദിലീപ് അടക്കമുളള സിനിമാ മേഖലയിലെ പല വമ്പന്മാരുമായും ഇദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. ഇത് കൂടാതെയാണ് രാഷ്ട്രീയ മേഖലയിലും ഇദ്ദേഹത്തിനുള്ള അടുപ്പം.

കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ഈ ഹോട്ടൽ ഉടമ ഇടയ്ക്കിടെ വിദേശ സന്ദർശനം നടത്തുന്ന പതിവുണ്ട്. ഇത്തരം സന്ദർശനത്തിനിടെയാണ് ദിലീപും, സുഹൃത്തായ നാദിർഷായുമായി അടുപ്പത്തിലായതും. ഈ ബന്ധമാണ് ഇപ്പോൾ നടിയെ ആക്രമിച്ച കേസിൽ ഇദ്ദേഹത്തെയും പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന. വിവരം പുറത്ത് വന്നതോടെ ഇദ്ദേഹം ഇപ്പോൾ എവിടെയാണ് എന്ന അന്വേഷണവും പല കോണിൽ നിന്നും ആരംഭിച്ചിട്ടുമുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിച്ച കോട്ടയം സ്വദേശിയായ വിഐപിയെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന കിട്ടിയതായി ശനിയാഴ്ച രാവിലെയാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. സംവിധായകനും കേസിലെ സാക്ഷിയുമായ ബാലചന്ദ്രകുമാർ ഇക്കാര്യം തിരിച്ചറിഞ്ഞതായാണ് സൂചന. രാഷ്ട്രീയ ബന്ധം കൂടിയുള്ള വ്യക്തി ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട ആളാണെന്ന് അന്വേഷണ സംഘവും പറയുന്നത്.

നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെ ഏൽപ്പിച്ചതും ഈ വിഐപി ആണെന്നാണ് ബാലചന്ദ്രകുമാർ നൽകിയിരിക്കുന്ന മൊഴി. ദൃശ്യങ്ങൾ നൽകിയതിന് പിറ്റേദിവസം ഇയാൾ വിമാന യാത്ര നടത്തിയിട്ടുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി ശേഖരിച്ചാണ് ആളിനെ തിരിച്ചറിഞ്ഞത്. ബാലചന്ദ്രകുമാർ സിനിമാചർച്ചയ്ക്കായി നടന്റെ വീട്ടിലുണ്ടായിരുന്ന ദിവസം ഈ പറയപ്പെടുന്ന വിഐപി അവിടെ എത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ ഒഴിവാക്കണമെന്ന് ദിലീപിന്റെ നിർദേശത്തെ തുടർന്ന് ഈ വിഐപി ഒരു മന്ത്രിയെ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നതായും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക