തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കുമെന്നു റിപ്പോർട്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയത്. ഇന്നലെ 5944 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 49,547 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഒമിക്രോൺ ബാധിതരുടെ എണ്ണം 328 ആയി ഉയർന്നു.

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം നാളെയോ മറ്റന്നാളോ ചേരും. വിദഗ്ദ്ധ സമിതിയുടെ ഉപദേശം തേടിയ ശേഷം സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനേഷൻ നാളെ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.

രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കുന്നത്. ബുക്കിംഗ് ഇന്നുമുതൽ ആരംഭിക്കും. ഒമിക്രോൺ സാഹചര്യത്തിൽ ഈ വിഭാഗക്കാരിൽ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക