ലക്നൗ: മയക്കുമരുന്ന് നല്‍കി പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുപിയിലെ 17 പത്താം ക്ലാസ് വിദ്യാ‍‍ത്ഥിനികള്‍. മുസഫ‍ര്‍ന​ഗറിലെ വിദ്യാ‍ര്‍ത്ഥികളാണ് സ്കൂള്‍ പ്രിന്‍സിപ്പലിനും അസോസിയേറ്റിനുമെതിരെ പരാതിയുമായെത്തിയിരിക്കുന്നത്. തൊട്ടടുത്ത ദിവസം പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്നും അതിന് പഠിപ്പിക്കാനാണെന്നും പറഞ്ഞ് പ്രിന്‍സിപ്പല്‍ വിദ്യാ‍ര്‍ത്ഥികളോട് രാത്രിയില്‍ സ്കൂളില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

നവംബ‍ര്‍ 18നാണ് സംഭവം നടന്നതെന്ന് ഉത്ത‍പ്ര​ദേശ് പൊലീസ് പറഞ്ഞു. കുട്ടികളുടെ പരാതിയില്‍ എഫ്‌ഐആ‍ രജിസ്റ്റ‍ര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അഞ്ചം​ഗ സംഘത്തെ നിയോ​ഗിച്ചു. പോക്സോ ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ‍അതേസമയം വിദ്യാ‍ര്‍ത്ഥികള്‍ പറഞ്ഞതനുസരിച്ച്‌ രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും പൊലീസ് അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പിന്നീട് സ്ഥലം എംഎല്‍എ ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റ‍ര്‍ ചെയ്തതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്പെന്റ് ചെയ്തതായി മുസാഫ‍ ന​ഗ‍ പൊലീസ് ചീഫ് അഭിഷേക് യാദവ് പറഞ്ഞു. പ്രാക്ടിക്കള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി വിദ്യാ‍ര്‍ത്ഥികളോട് സ്കൂളില്‍ തുടരാന്‍ വേണ്ടി പ്രിന്‍സിപ്പല്‍ ആവശ്യപ്പെടുന്നു. കുട്ടികള്‍ സ്കൂളില്‍ തുടരുന്നു. ശേഷം കുട്ടികള്‍ കിച്ഡി ഉണ്ടാക്കി. എന്നാല്‍ ഇത് പൂര്‍ണ്ണമായും വെന്തില്ലെന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍, സ്വയം കിച്ഡി പാകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കി.

ഇത് കഴിച്ച വിദ്യാ‍ര്‍ത്ഥികള്‍ക്ക് ബോധം നഷ്ടമായി. തുട‍ന്ന് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന പരാതി. 29 കുട്ടികളുള്ള ക്ലാസില്‍ പെണ്‍കുട്ടികളെ മാത്രമാണ് പ്രാക്ടിക്കല്‍ തയ്യാറെടുപ്പിനായി പിടിച്ചുനി‍‌‍ര്‍ത്തിയത്. സംഭവം പുറത്ത് പറയാതിരിക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മ‍‍ര്‍ദ്ദം ചെലുത്തിയെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക