ക്രൈം എഡിറ്റർ നന്ദകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉയരുന്ന ചോദ്യം ഈ കേസിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്യുമോ എന്നതാണ്.മന്ത്രി വീണ ജോർജിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ആണ് നന്ദകുമാർ അറസ്റ്റിലായത്. പരാതിക്ക് ആധാരമായ സംഭവം പിസി ജോർജ്ജും ആയി നടത്തിയ ഒരു അഭിമുഖമാണ്. പിസി ജോർജ് നടത്തിയ ചില പരാമർശങ്ങൾ സ്ത്രീത്വത്തെ അവഹേളിക്കുന്നത് ആണ് എന്ന് നേരത്തെ തന്നെ കണ്ടെത്തി അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അതുകൊണ്ടുതന്നെ നന്ദകുമാർ അറസ്റ്റിലായതിന് പിന്നാലെ പി സി ജോർജ് അറസ്റ്റിൽ ആകാനുള്ള സാധ്യത യാണ് ഇപ്പോൾ നിയമ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.
മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ നേരത്തെ പൊലീസ് കേസടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പിസി ജോര്‍ജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയായിരുന്നു നടപടി. പിസി ജോര്‍ജിന്റെ ടെലിഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെയാണ് ക്രൈം ഉടമ നന്ദകുമാറിനെയും കേസില്‍ പ്രതിയാക്കിയത്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ജോര്‍ജുമായി നന്ദകുമാര്‍ നടത്തിയ ടെലഫോണ്‍ അഭിമുഖമാണ് വിവാദമായത്.
മന്ത്രിയാകാന്‍ യോഗ്യതയില്ലാത്ത ആളാണ് വീണ ജോര്‍ജെന്നു തെളിയിച്ചെന്നും സിനിമാ നടിയാകാന്‍ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തില്‍ ജോര്‍ജ് പറയുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അഭിമുഖമെന്നും അത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രൈം ഓണ്‍ലൈനില്‍ പിസി ജോര്‍ജ് നടത്തിയ വിവാദപരാമര്‍ശം ഇങ്ങനെ:
‘സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കോവിഡ് പിടിച്ചു ജനങ്ങള്‍ മരിക്കുമ്ബോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.’