ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ നാലു പേരെ ക്രൂരമായി ആക്രമിച്ച്‌ കൊലപ്പെടുത്തി. പ്രയാഗ് രാജിലാണ് ദാരുണ സംഭവം. 45 വയസ്സുള്ള ഗൃഹനാഥന്‍, ഭാര്യ, 16 വയസ്സുള്ള മകളും 10 വയസ്സുകാരനയ മകനുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ 16കാരി കൂട്ടബലാത്സംഗത്തിനും ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുടുബത്തെ ആക്രമിച്ചതെന്നും സാരമായ പരിക്കുകള്‍ മൃതദേഹങ്ങളില്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. നാലു പേരുടെയും തലയ്ക്ക് കോടാലി കൊണ്ട് അടിച്ച തരത്തില്‍ ആഴത്തിലാണ് മുറിവുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സവര്‍ണ ജാതിക്കാരായ അയല്‍വാസികളാണ് കുറ്റക്കാരെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും പൊലീസ് കേസെടുത്തു.

11 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രയാഗ് രാജ് പൊലീസ് ചീഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക