യുഎഇ: ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിന് 167 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡേവിഡ് മലാൻ – മോയിൻ അലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. 37 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 51 റൺസോടെ പുറത്താകാതെ നിന്ന മോയിൻ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. സ്‌കോർ 37-ൽ നിൽക്കേ ഓപ്പണറായ ജോണി ബെയർസ്‌റ്റോയെ (13) ഇംഗ്ലണ്ടിന് നഷ്ടമായി. അധികം വൈകാതെ അപകടകാരിയായ ബട്ട്‌ലറെ ഇഷ് സോധിയും മടക്കി. തുടർന്ന് ക്രീസിലൊന്നിച്ച ഡേവിഡ് മലാൻ – മോയിൻ അലി സഖ്യം മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 63 റൺസ് നേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ഇംഗ്ലണ്ടിനെതിരേ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ന്യൂസീലൻഡ് ഇറങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക