കൊച്ചി: സിപിഎം ബ്രാഞ്ച് സമ്മേളന പ്രതിനിധിയും മത്സ്യത്തൊഴിലാളിയുമായ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി സജീവനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സജിത നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സിപിഎമ്മിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റീസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനും പോലീസിനും നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.

സെപ്റ്റംബര്‍ 29നു മത്സ്യബന്ധനത്തിനു പോയ സജീവന്‍ തിരികെ വന്നില്ലെന്നും അന്നു തന്നെ അമ്പലപ്പുഴ പോലീസിലും ഒക്ടോബര്‍ ആറിന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തോട്ടപ്പള്ളി മേഖലയില്‍ സിപിഎമ്മില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. വിമത പക്ഷത്തുള്ള സജീവനെ ഇതിന്‍റെ ഭാഗമായാണ് കാണാതായതെന്ന് സംശയമുണ്ട്. സെപ്റ്റംബര്‍ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ തലേ ദിവസം സജീവനെ തട്ടിക്കൊണ്ടു പോയതാണെന്ന് ആശങ്കയുണ്ടെന്നും സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റിവച്ചെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക