കോട്ടയം: പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംങിനിടെ പൊൻകുന്നത്ത് ആംബുലൻസ് അടക്കം തടഞ്ഞിട്ട് ഗതാഗതം തടസപ്പെടുത്തിയ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷൂട്ടിംങിന്റെ ആവശ്യത്തിനായി റോഡിലിറങ്ങിയ സിനിമാ സംഘം, കഴിഞ്ഞ ദിവസം ആബുലൻസ് അടക്കം തടഞ്ഞിരുന്നു. പതിനഞ്ച് മിനിറ്റോളം റോഡിൽ കിടന്ന ആംബുലൻസ് മറ്റൊരു വഴിയിലൂടെ തിരിച്ച് വിടുകയായിരുന്നു. ഷൂട്ടിംങിനെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതവും തടസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

പൊൻകുന്നത്ത് ഷൂട്ടിംങ് നടക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് കടുവയുടെ സെറ്റിലേയ്ക്ക് മാർച്ച് നടത്തുകയായിരുന്നു. തുടർന്നു, ഇവിടെ മുദ്രാവാക്യം വിളികളുമായു യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചു. ഇവർ മുദ്രാവാക്യം വിളിച്ചതോടെ പൊലീസും സ്ഥലത്ത് എത്തി. സിനിമയുടെ ഷൂട്ടിംങിനിടെയുണ്ടായ ഗതാഗത തടസം മാത്രമാണ് ഉണ്ടായതെന്നും മറ്റുള്ള പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ, പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ തടഞ്ഞതായും പ്രചാരണം ഉണ്ടായി.
പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ തടഞ്ഞതായും വിമർശനം ഉണ്ടായി. ഇതോടെ ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ നീക്കം ചെയ്യുകയായിരുന്നു. സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്നാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചത്.

ഗതാഗതം തടസപ്പെടുത്തിയതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അറിയിച്ചു. പ്രതിഷേധിച്ച ശേഷം വിവരം പൊലീസിനെ അറിയിച്ചു. പൊലീസുമായി ചർച്ച നടത്തി ഗതാഗത തടസം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുകയാണ് പ്രവർത്തകർ ചെയ്തത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതം തടസപ്പെടുത്താതെ ഷൂട്ടിംങ് നടത്താൻ അനുമതി നൽകിയിരുന്നതായി പൊലീസും അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക