തിരുവനന്തപുരം: 25 സെന്‍റ് വരെയുള്ള ഭൂമി തരംമാറ്റുന്നതിന് അനുവദിച്ച സൗജന്യം പരിമിതപ്പെടുത്തിയത് സാധാരണക്കാര്‍ക്ക് തിരിച്ചടി.2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം 25 സെന്‍റുവരെയുള്ള ഭൂമി സ്വാഭാവികവ്യതിയാനം വരുത്തുന്നത് സൗജന്യമാക്കി 2021 ഫെബ്രുവരി 25ന് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മറ്റൊരു ഉത്തരവിലൂടെ ഇൗ സൗജന്യം ഫെബ്രുവരി 25ന് ശേഷമുള്ള അപേക്ഷകള്‍ക്ക് മാത്രമാക്കി. ഇതോടെ ഭൂമി തരംമാറ്റലിനായി കാത്തിരുന്ന പലരും പ്രതിസന്ധിയിലായി. ഹൈകോടതി പരാമര്‍ശവും ജനങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ചാണ് ഭൂമി തരംമാറ്റല്‍ സൗജന്യമാക്കിയത്. വീട് നിര്‍മിക്കാനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കും ഭൂമി തരംമാറ്റി ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നു ഇൗ ഉത്തരവ്.ആ പ്രതീക്ഷ അസ്ഥാനത്താക്കിയാണ് ജൂൈല 23ന് പുതിയ ഉത്തരവ് വന്നത്. അര്‍ഹരായ പലര്‍ക്കും ആനുകൂല്യം കിട്ടാത്ത സ്ഥിതിയാണ് ഇതോടെ ഉണ്ടായത്. പുതിയ ഉത്തരവ് വന്നതിന് പിന്നാലെ പലരും ആദ്യ അപേക്ഷ പിന്‍വലിച്ച്‌ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് അനുവാദമില്ലെന്നാണ് റവന്യൂവകുപ്പ് പറയുന്നത്. 2008ന് മുമ്ബ് നികത്തിയതും ഡേറ്റബാങ്കില്‍ ഉള്‍പ്പെടാത്തതും ബി.ടി.ആറില്‍ നിലം എന്ന് രേഖപ്പെടുത്തിയതുമായ ഭൂമിക്ക് നിശ്ചിത ഫീസ് അടച്ച്‌ തരംമാറ്റി ക്രമവത്കരിക്കാമെന്നായിരുന്നു വ്യവസ്ഥ.ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ അതിന് വ്യത്യസ്ത ഫീസും ഈടാക്കിയിരുന്നു. 2017 ഡിസംബര്‍ 30ന് 25 സെന്‍റില്‍ കൂടാത്ത വിസ്തീര്‍ണമുള്ള ഭൂമിയായി നിലകൊള്ളുന്ന അപേക്ഷ വസ്തുവിന് മാത്രേമ സൗജന്യ തരംമാറ്റം അനുവദിക്കൂ.ഒരേ വ്യക്തിയുടെ പേരില്‍ ഒരേ സര്‍േവ നമ്ബറിലോ അല്ലാതെയോ ഒന്നായി കിടക്കുന്ന വ്യത്യസ്ത ആധാരമുള്ള ഭൂമികള്‍ക്കായി ഒറ്റ അപേക്ഷയായോ പ്രത്യേക അപേക്ഷകളായോ പരിഗണിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആകെ വിസ്തീര്‍ണം 25 സെന്‍റില്‍ കൂടാന്‍ പാടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക