കോളേജ് കാമ്ബസുകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അഭ്യര്‍ത്ഥിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെക്കുറിച്ചും, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും നോട്ടീസില്‍ പ്രത്യേക പരാമര്‍ശം ഉണ്ട്. ”എല്ലാ സര്‍വ്വകലാശാലകളും അവയോട് ബന്ധപ്പെട്ടിരിക്കുന്ന കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവഗണിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്നും” യുജിസി അഭ്യര്‍ത്ഥിച്ചു.

2019 സെപ്റ്റംബറില്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്. അന്നത്തെ, വിജ്ഞാപനത്തില്‍ സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്ബസിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണമെന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രസ്തുത വിഷയത്തിന്‍മേല്‍, അവബോധ പരിപാടികളും വര്‍ക്ക് ഷോപ്പുകളും നടത്തണമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. അതു പോലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പ്രകൃതിയ്ക്ക് ഹാനികരമായ വസ്തുക്കള്‍ കൊണ്ടു വരുന്നത് അവഗണിക്കണമെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതെയാക്കാന്‍, സ്ഥാപനങ്ങളില്‍ ഇതര കുടിവെള്ള സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാര്‍ത്ഥികള്‍ ഇക്കാര്യങ്ങളെക്കുറിച്ച്‌ തങ്ങളുടെ വീട്ടുകാരെയും ബോധവത്കരിക്കണമെന്നും, അതുവഴി, വീടുകളും പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ മുന്‍കൈ എടുക്കണമെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസാദി കാ അമൃത് മഹോത്സവ് ആചരണത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. 2023 ഓഗസ്റ്റ് 15ന് അവസാനിക്കുന്ന പ്രചാരണത്തിന്റെ ലക്ഷ്യം രാജ്യത്തിന്റെയും ജനങ്ങളുടെയും നേട്ടങ്ങള്‍ ആഘോഷിക്കുക എന്നതാണ്. ‘നേട്ടങ്ങളെ സ്മരിക്കുക മാത്രമല്ല ഈ പ്രചാരണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അതിനൊപ്പം, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായുള്ള അനുകൂല നടപടികള്‍ എടുക്കുന്നതിന് പൗരന്മാരെ പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം,’ എന്ന് വിജ്ഞാപനത്തില്‍ പറയുന്നു.”അവബോധ പദ്ധതികളിലൂടെ ഒറ്റത്തവണയുള്ള പ്ലാസ്റ്റിക്ക് ഉപയോഗം അവഗണിക്കുക” എന്നതാണ് ഈ പ്രചരണ പദ്ധതിയുടെ ആശയം. ഏറെപ്പേരില്‍ ഈ ആശയങ്ങള്‍ എത്തിക്കുക, ദൃശ്യപരത ഉണ്ടാക്കുക, അംഗീകാരം നേടുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

2021ലെ പ്ലാസ്റ്റിക്ക് മാലിന്യ കൈകാര്യ ഭേദഗതി നിയമങ്ങള്‍ വഴി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും നോട്ടീസില്‍ പറയുന്നു.ബലൂണുകള്‍, പ്ലാസ്റ്റിക്ക് പതാകകള്‍, അലങ്കാരത്തിനുള്ള പോളിസ്റ്റര്‍ (തെര്‍മോക്കോള്‍) എന്നിവയുടെ ഉപയോഗം 2022 ജൂലൈ 1 മുതല്‍ നിരോധിക്കും. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വെബിനാറില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളുമായും യുവാക്കളുമായും സംവദിച്ചിരുന്നു. നമുക്ക് മുന്‍പില്‍ പ്ലാന്‍ ബി എന്നൊരു ഓപ്ഷന്‍ ഇല്ലാത്തതിനാല്‍, ദൈനംദിന ജീവിതത്തിലെ പെരുമാറ്റങ്ങളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണന്നും, നമുക്ക് ലഭിച്ചിരിക്കുന്ന പ്രകൃതി സമ്ബത്ത് നമ്മുടെ പാരമ്ബര്യ സ്വത്തല്ലന്നും കേന്ദ്ര മന്ത്രി യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു.ഉന്നത് ഭാരത് അഭിയാന്‍ പദ്ധതിയുടെ കീഴില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദത്തെടുത്ത ഗ്രാമങ്ങള്‍ ‘പ്ലാസ്റ്റിക് രഹിത ഗ്രാമങ്ങളായി’ മാറുന്നതുവരെ ഈ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നത് തുടരണം. കലാലയങ്ങള്‍ വൃത്തിയുള്ളതും പ്ലാസ്റ്റിക് രഹിതവുമായി മാറുന്നതിനായുള്ള നയങ്ങളും രീതികളും സ്വീകരിക്കാന്‍ സര്‍വകലാശാലകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമായാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക