മലപ്പുറം: കേരള ബാങ്ക് രൂപവത്കരിച്ചതിന് പിറകെ ജില്ല ബാങ്കുകളില്‍ നടപ്പാക്കിയ ശമ്ബള വര്‍ധന ക്രമപ്പെടുത്തുന്നതിെന്റ ഭാഗമായി നടന്ന സര്‍വിസ് ബുക്ക് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.കേരള ബാങ്കിന് കീഴിലെ 13 ജില്ല ജോയന്റ് ഡയറക്ടര്‍/ഓഡിറ്റര്‍മാര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പി.എസ്.സി വഴി നിയമനം ലഭിക്കേണ്ട നിരവധി ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാക്കിയ ഗുരുതര ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയത്. ചട്ടവിരുദ്ധമായി പ്രമോഷന് നടത്തിയത് മൂലം പി.എസ്.സി വഴി നിയമിക്കേണ്ട തസ്തികകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു, നിയമവിരുദ്ധമായി പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് പ്യൂണ്‍ തസ്തികയില്‍ കയറ്റം നല്കി, അനുപാതം പാലിക്കാതെ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ പ്രമോഷന് നടത്തി, മാനദണ്ഡം കാറ്റില്‍ പറത്തി 31 ജൂനിയര്‍ അക്കൗണ്ടന്റുമാര്‍ക്ക് സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ ജോലിക്കയറ്റം നല്കി എന്നീ ക്രമക്കേടുകളാണ് കണ്ടെത്തിയത്.അധിക യോഗ്യതയുള്ളവര്‍ക്ക് ശമ്ബളത്തില്‍ ഇന്‍ക്രിമെന്റിന് വ്യവസ്ഥയുണ്ട്. ഇത് അടിസ്ഥാന ശമ്ബളത്തില്‍ ലയിപ്പിക്കാന്‍ പാടില്ല. എന്നാല്‍, ചട്ടവിരുദ്ധമായി അടിസ്ഥാന ശമ്ബളത്തില്‍ ലയിപ്പിച്ച് അധിക ശമ്ബളം അനുവദിച്ചതായും കണ്ടെത്തി. വഴിവിട്ട നിയമനങ്ങളും സ്ഥാനക്കയറ്റവും ബോധ്യപ്പെട്ട സാഹചര്യത്തില്‍ അനധികൃതമായി കൂടുതല്‍ തുക കൈപറ്റിയവരില്നിന്ന് തിരിച്ചുപിടിക്കാനും സര്‍വിസ് ബുക്കിലെ ന്യൂനതകള്‍ പരിഹരിക്കാനും സഹകരണ വകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മാര്‍ച്ച് 31നകം സമിതി നടപടി പൂര്‍ത്തിയാക്കണം.1995ന് ശേഷം ജില്ല ബാങ്കുകളില്‍ പ്യൂണ്‍ മുതല്‍ തസ്തികകളില്‍ പി.എസ്.സി വഴിയാണ് നിയമനം. എന്നാല്‍, സ്വീപ്പര്‍ തസ്തികയില്‍ ഇപ്പോഴും നേരിട്ട് നിയമിക്കാം. 23,000 രൂപയോളമാണ് ശമ്ബളം. 15 ലക്ഷത്തോളം രൂപവരെ ഈ ജോലിക്കുവേണ്ടി ബാങ്കിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വാങ്ങുന്നുണ്ട്. ഏഴ് വര്‍ഷം സ്വീപ്പറായി തുടര്‍ന്നാല്‍ പ്യൂണ്‍ പ്രൊമോഷന് അര്‍ഹരാകും. എട്ട് പ്യൂണ്‍ തസ്തികകളില്‍ പി.എസ്.സി നിയമനം നടക്കുേമ്ബാള്‍ ഒരാളെ പ്രമോഷനിലൂടെ ഭരണ സമിതിക്ക് നിയമിക്കാം. നാല് ക്ലര്‍ക്കുമാരെ പി.എസ്.സി നിയമിക്കുേമ്ബാള് ഒരാളെ ബാങ്കിന് നിശ്ചയിക്കാമെന്നാണ് ചട്ടം. ഈ പഴുതുകള്‍ ഉപയോഗിച്ചാണ് ക്രമക്കേടുകള്‍ നടത്തിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക