കൊല്ലം: സ്ഥലം മാറിപ്പോയ കൊല്ലം ജില്ല കലക്ടര്‍ ബി. അബ്ദുന്നാസറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി. നേതാവ് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ഈ കലക്ടറെയും വെച്ച്‌ ഒരു പുണ്ണാക്കും നടക്കില്ലെന്നും രാത്രി പന്ത്രണ്ടരക്ക് ഫേസ്ബുക്കിലിടുന്നതല്ലാതെ ഒരുകുന്തവും നടത്താറില്ലെന്നും ഗണേഷ് പറഞ്ഞു. യാതൊരു തരത്തിലും സഹകരിക്കില്ലെന്ന കലക്ടറുടെ നിഷേധാത്മക നിലപാടാണ് പട്ടയം വിതരണത്തിന് തടസ്സമായതെന്നും പത്തനാപുരത്ത് ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെ അദ്ദേഹം ആരോപിച്ചു.

‘ജനങ്ങളോട് നിഷേധാത്മകമായി പെരുമാറുന്ന കലക്ടര്‍ വിളിക്കുന്ന യോഗങ്ങളില്‍ ഒരു പ്രയോജനവുമില്ലാത്തതിനാല്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. ഫേസ്ബുക്കില്‍ രാത്രി പന്ത്രണ്ടര മണിക്ക് പോസ്റ്റിടുന്നതല്ലാതെ ഒന്നും ചെയ്യാറില്ല. ഈ കലക്ടറെയും വെച്ച്‌ ഒരു പുണ്ണാക്കും നടക്കില്ല. ഓട്ടയുള്ള കലത്തില്‍ വെള്ളം കോരിയിട്ട് കാര്യമുണ്ടോ? ഓട്ടയുള്ള കലം മാറ്റി വേറൊരു കലം വെച്ചാല്‍ വെള്ളം കോരാമെന്ന് വിചാരിച്ചു കാത്തിരുന്നു. കലക്ടറേറ്റില്‍നിന്ന് വിളിച്ച്‌ യോഗത്തിന് പങ്കെടുക്കണമെന്ന് പറഞ്ഞാല്‍ ‘ആ’ എന്നു പറയും. വെറും പബ്ലിസിറ്റി മാത്രം ആഗ്രഹിച്ച്‌ ചെയ്യുന്നയാളോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമനിച്ചതാണ്’ -ഗണേഷ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, എം.എല്‍.എക്ക് പരോക്ഷ മറുപടിയുമായി അബ്ദുന്നാസറും രംഗത്തെത്തി. ‘ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ, അതോ ആളില്ലാത്ത പോസ്റ്റില്‍ ചുമ്മാ ഒരു ഗോള്‍ അടിക്കാമെന്ന് വെച്ചതോ..? കൊള്ളാം നേതാവേ..’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. എം.എല്‍.എയുടെ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം, അനുകൂലിച്ചും ചിലര്‍ രംഗത്തുണ്ട്. ഏറെ ജനകീയനായിരുന്ന ബി. അബ്ദുല്‍ നാസര്‍ രണ്ടു വര്‍ഷക്കാലമാണ് ജില്ലയില്‍ കലക്ടറായി സേവനമനുഷ്ടിച്ചത്. നിലവില്‍ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക