ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വേഷം മാറി മിന്നല്‍ പരിശോധനയ്‌ക്ക് എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഓക്‌സിജന്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ആശുപത്രിയുടെ യഥാര്‍ത്ഥ അവസ്ഥ അറിയാന്‍ ആശുപത്രിയില്‍ വേഷം മാറിയെത്തിയ തന്നെ പ്രവേശന കവാടത്തില്‍ വെച്ച്‌ സുരക്ഷാ ജീവനക്കാരന്‍ ഇടിക്കുയായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.

ആശുപത്രിയിലെ ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്ഷേപിച്ചതായും മന്ത്രി വെളിപ്പെടുത്തി. നിരവധി രോഗികള്‍ക്ക് സ്ട്രെച്ചറുകളും മറ്റ് വൈദ്യ സഹായങ്ങളും ലഭിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ മകന് വേണ്ടി ഒരു സ്‌ട്രെക്ച്ചര്‍ എടുക്കണമെന്ന് സെക്യൂരിറ്റിയോട് ആവശ്യപ്പെടുന്ന സ്ത്രീയുടെ അവസ്ഥ സഹിതം വിശദീകരിച്ചായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റത്തില്‍ താന്‍ തൃപ്തനല്ല. 15,00 ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരു സെക്യൂരിറ്റി പോലും വൃദ്ധയെ സഹായിക്കാന്‍ തയ്യാറായില്ല. ഇത്തരം അവസ്ഥ ഒരു ആശുപത്രികളിലും ഉണ്ടാകരുതെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി ഇക്കാര്യം കേട്ടപ്പോള്‍ വളരെ അസ്വസ്ഥനായി. സെക്യൂരിറ്റിയെ സസ്‌പെന്‍ഡ് ചെയ്‌തോ എന്ന് ചോദിച്ചുവെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ ഇത് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ലെന്നും ആശുപത്രിയിലെ ജീവനക്കാരുടെ എല്ലാം അവസ്ഥ ഇതാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ബോധിപ്പിക്കുകയും ചെയ്തു. ആശുപത്രിയും മെഡിക്കല്‍ സ്റ്റാഫുകളും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. അവര്‍ ഒത്തൊരുമയോടെ എല്ലാവരുടേയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക