മംഗളൂരു: ഗാന്ധിയെ കൊന്നത് തങ്ങളാണെന്ന് ഹിന്ദുമഹാസഭ. ഹിന്ദുമഹാസഭ കര്‍ണാടക സംസ്ഥാന സെക്രട്ടറി ധര്‍മേന്ദ്ര മംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ഗാന്ധി ഘാതകരാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഞങ്ങള്‍ ഗാന്ധിയെ ഒഴിവാക്കിയിട്ടില്ല, ഹിന്ദുക്കളെ ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ഗാന്ധിയെ കൊന്നു. പിന്നെ ഞങ്ങള്‍ ബി.ജെ.പിയെ ഒഴിവാക്കുമോ? നട്ടെല്ലില്ലാത്ത സര്‍ക്കാറാണ് ബി.ജെ.പിയുടേത്. താലിബാനികള്‍ അവരേക്കാള്‍ വളരെ മികച്ചവരാണ് -ധര്‍മേന്ദ്ര പറഞ്ഞു.

‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, മതേതരമല്ല. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ തങ്ങളുടെ സ്വാര്‍ഥ നേട്ടങ്ങള്‍ക്കായി രാജ്യത്തിന്‍റെ ഭരണഘടനയെ മതേതരമായി മാറ്റുകയായിരുന്നു. ഹിന്ദു മഹാസഭ ഒരിക്കലും ഭരണഘടനയോട് യോജിക്കുന്നില്ല. ബി.ജെ.പി ഹിന്ദുക്കളെ പിന്നിലാക്കുകയാണ്. സംഘ്പരിവാറിന്‍റെ പോരാട്ടം സത്യസന്ധമാണെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയും ഹിന്ദുത്വ പാര്‍ട്ടിയായ ഹിന്ദു മഹാസഭയെ പിന്തുണക്കുകയും ചെയ്യണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ ബി.ജെ.പിക്കെതിരെ ഹിന്ദുമഹാസഭ മത്സരിക്കും’. മൈസൂരുവിലെ 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പൊളിച്ചത് ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണെന്നും ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക