പത്തനംതിട്ട: നിക്ഷേപരെ വഞ്ചിച്ച്‌ കോടികള്‍ കൈക്കലാക്കിയ കേസില്‍ പോപുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.

മാനേജിങ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, മകളും കമ്ബനി സി.ഇ.ഒയുമായ റിനു മറിയം തോമസ് എന്നിവരുടെ പേരിലുള്ള 31.2 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

14 കോടിയുടെ സ്വര്‍ണവും രണ്ടുകോടിയുടെ വാഹനങ്ങളും ഇതില്‍പെടും. കേരളം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ സ്ഥാവര, ജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ 2000 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ആയിരത്തിലേറെപ്പേര്‍ ഇരട്ടി ലാഭം പ്രതീക്ഷിച്ച്‌ കമ്ബനിയില്‍ പണം നിക്ഷേപിച്ചതായും കണ്ടെത്തി.

രേഖകള്‍ ഡല്‍ഹിയിലെ ഇ.ഡി കേന്ദ്ര ഓഫിസിലേക്ക് കൈമാറി. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിക്ഷേപകര്‍ പണം തിരികെ വാങ്ങാനെത്തിയപ്പോഴാണ് കോന്നി വകയാര്‍ ആസ്ഥാനമായ സ്ഥാപനത്തിലെ തട്ടിപ്പ് മനസ്സിലായത്. ഓഫിസുകള്‍ പൂട്ടി തോമസും കുടുംബവും മുങ്ങുകയായിരുന്നു. തട്ടിയെടുത്ത പണം ദുൈബ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കടത്തിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. കേസില്‍ സ്ഥാപന ഉടമ റോയ് ഡാനിയേലിെന്‍റ ഭാര്യ പ്രഭാ തോമസ്, മറ്റൊരു മകള്‍ റിയ ആന്‍ തോമസ് എന്നിവരും പ്രതികളാണ്. രണ്ട് മക്കള്‍ക്കും ആസ്ട്രേലിയന്‍ പൗരത്വമുണ്ട്.

നിക്ഷേപകരെ കബളിപ്പിച്ച്‌ കൈക്കലാക്കിയ പണവുമായി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. ആസ്ട്രേലിയയില്‍ പുതിയ കമ്ബനികള്‍ തുടങ്ങാന്‍ പദ്ധതിയിട്ട പ്രതികള്‍ അവിടെ പൗരത്വമുള്ളതിനാല്‍ ഇന്ത്യയിലെ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാമെന്നാണ് കരുതിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക