അലഹബാദ്: പ്രായപൂര്‍ത്തിയായവര്‍ക്ക് മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. പരസ്പരം പ്രണയിക്കുന്ന വ്യത്യസ്ത മത വിശ്വാസികളായ രണ്ട് പേരുടെ സംയുക്ത ഹര്‍ജി പരിഗണിക്കുക ആയിരുന്നു കോടതി.ഇവരുടെ മാതാപിതാക്കള്‍ക്ക് പോലും ഈ ബന്ധത്തെ എതിര്‍ക്കാന്‍ അവകാശം ഇല്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ മനോജ് കുമാര്‍ ഗുപ്ത, ദീപക് വര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയത്.ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ഷിഫാ ഹസനും അവരുടെ പങ്കാളിയുമാണ് ഈ ഹര്‍ജി നല്‍കിയത്. അവര്‍ പരസ്പരം പ്രണയത്തിലാണെന്നും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കുകയാണെന്നും വാദിച്ചു. ഷിഫ പരാതിയില്‍ ഹിന്ദുവായി പരിവര്‍ത്തനം ചെയ്യാനുള്ള അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.അന്തിമ അഭിപ്രായമല്ല ഉത്തരവ്. പ്രായം കണക്കാക്കി ഹര്‍ജിക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുകയാണെന്നും കോടതി പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക