കോട്ടയം: ഐങ്കൊമ്ബ്‌ സ്വദേശിനിയായ പതിനാറുകാരിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കള്‍ പീഡിപ്പിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. 16 കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ യുവാക്കള്‍ പീഡനത്തിന് ഇരയാക്കിയതയാണ് പരാതി. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലെത്തിയാണ് യുവാക്കള്‍ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളോടുള്ള അതിക്രമം നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. പീഡനത്തെക്കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

രാത്രി യുവാക്കളില്‍ ഒരാള്‍ ലൈംഗിക ബന്ധത്തിനായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. പുറത്തുനിന്ന് കടക്കാവുന്ന മുറിയിലാണ് പെണ്‍കുട്ടി കിടന്നിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ് കയറുകയായിരുന്നു. അതേസമയം പെണ്‍കുട്ടി മറ്റൊരു മുറിയില്‍ പഠനത്തിലായിരുന്നു. മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെ രക്ഷിതാക്കള്‍ എത്തി പരിശോധന നടത്തുകയായിരുന്നു. ഈ സമയം കട്ടിലിന് അടിയില്‍ ഒളിച്ചിരുന്ന യുവാവ് വീട്ടുകാര്‍ വളഞ്ഞതോടെ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെ മുന്‍പും യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി സമ്മതിച്ചു. കൗണ്‍സിലര്‍മാര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കൂടുതല്‍ ആളുകള്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി വെളിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരില്‍ അര്‍ജ്ജുന്‍ ബാബു (25), സുഹൃത്തുക്കളായ പുനലൂര്‍ പത്താനാപുരം പിറവന്തൂര്‍ പള്ളിമേലേതില്‍ മഹേഷ് (29), പത്തനാപുരം പിറവന്തൂര്‍ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട്‌ സ്വദേശിയായ 16 കാരനെയുമാണ്‌ രാമപുരം പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. അര്‍ജ്ജുന്‍ബാബുവാണ്‌ പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്.പ്രതികളായ യുവാക്കള്‍ക്കാര്‍ക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നുവെന്നും നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെണ്‍കുട്ടിയുമായി അടുത്തതെന്നും വ്യക്തമായി.

നാല് പേരില്‍ രണ്ടുപേര്‍ മാത്രമാണ് പെണ്‍കുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്നും രണ്ടുപേര്‍ വീഡിയോ കോള്‍ വഴിയും ചാറ്റ് വഴിയും ആയിരുന്നു പെണ്‍കുട്ടിയുമായി ഇടപഴകിയതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.ഒരു വര്‍ഷമായി പീഡനം നടക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ പഠനം മൂലമുള്ള സാഹചര്യം സംഭവത്തില്‍ വില്ലനായി മാറിയിട്ടുണ്ട് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ 16കാരനായ പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക