ചെന്നൈ: ഒഴിവുള്ള രണ്ട് രാജ്യസഭ സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപ്പിച്ച് ഡി.എം.കെ. സംസ്ഥാന മെഡിക്കല്‍ വിങ്ങ് സെക്രട്ടറിയും ഡി.എം.കെ വക്താവുമായ ഡോ. കനിമൊഴി എന്‍.വി.എന്‍ സോമു, നാമക്കല്‍ ഡി.എം.കെ ജില്ലാ സെക്രട്ടറി കെ.ആര്‍.എന്‍ രാജേഷ് കുമാര്‍ എന്നിവരെയാണ് പാര്‍ട്ടി മത്സരിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

ഒക്ടോബര്‍ 4 നാണ് ഉപതെരഞ്ഞടുപ്പ്. എ.ഐ.എ.ഡി.എം.കെ എം.പിമാരായ കെ.പി. മുനുസ്വാമി, ആര്‍ വൈത്തിലിഗം എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മെയ് 7ന് ഇരുവരും രാജിവെച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും രാജിവെച്ചത്. വൈത്തിലിഗത്തിന്റെ കാലാവധി അവസാനിക്കാന്‍ 9 മാസവും മുനുസ്വാമിയുടെ കാലാവധി അവസാനിക്കാന്‍ 5 വര്‍ഷവും ശേഷിക്കെയാണ് ഇരുവരും രാജിവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെപ്റ്റംബര്‍ 4ന് ഡി.എം.കെ നേതാവ് മുഹമ്മദ് അബ്ദുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. എ.മുഹമ്മദ് ജാന്‍ എംപിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. നിലവില്‍ 8 രാജ്യസഭ എം.പിമാരാണ് ഡി.എം.കെക്കുള്ളത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിയതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതോടോപ്പം പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച 9 ജില്ലകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.

കാഞ്ചിപുരം, ചെങ്ങല്‍പ്പേട്ട്, തിരുപ്പട്ടൂര്‍, വെല്ലോര്‍, രാനിപ്പെട്ട്, വില്ലുപുരം, കാലാകുരുച്ചി, തിരുനെല്‍വേലി, തെങ്കാശി എന്നി ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക