സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്. നടപടി സംഘിച്ചാല്‍ കര്‍ശന ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിജിപി അറിയിച്ചു.

നെയ്യാറ്റിന്‍കര കോടതിയിലെ ഒരു മജിസ്‌ട്രേറ്റ് പാറശാലയിലെ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ സാമൂഹീക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കള്‍ക്ക് നേരത്തെ വഴി വെച്ചിരുന്നു. ഇതിന് പിന്നാലെ മജിസ്‌ട്രേറ്റിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. വിഷയത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥനാണ് ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതെന്ന് വാക്കാല്‍ വിമര്‍ശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍ എത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതായും സര്‍ക്കുലര്‍ പറയുന്നു. സര്‍ക്കുലര്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കുന്നു. അതേ സമയം പുതിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് സേനയ്ക്ക് ഉള്ളില്‍ തന്നെ വിമര്‍ശനം ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക