അടിമാലി : കാമുകിയെ അടുക്കളയില്‍ ജീവനോടെ കുഴിച്ചിട്ട്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം ഘട്ട തെളിവെടുപ്പില്‍ പോലീസിനെ വട്ടം കറക്കി പ്രതി ബിനോയി.

കൊല്ലപ്പെട്ട സിന്ധു സംഭവ സമയം ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ ഇന്നലെ വൈകിട്ട്‌ പോലീസ്‌ കണ്ടെടുത്തു. തെളിവ്‌ നശിപ്പിക്കാന്‍ പൊന്മുടി അണക്കെട്ട്‌ ജലാശയത്തില്‍ വസ്‌ത്രങ്ങള്‍ ഉപേക്ഷിച്ചു എന്ന രീതിയിലാണ്‌ പ്രതി മൊഴി നല്‍കിയിരുന്നത്‌. ഇതനുസരിച്ച്‌ ഇന്നലെ രാവിലെ മുതല്‍ മുങ്ങല്‍ വിദഗ്‌ധരുടെ സേവനം പ്രയോജനപ്പെടുത്തി അണക്കെട്ടില്‍ തെരച്ചില്‍ നടത്തി. ഉച്ചയായിട്ടും കണ്ടെത്താനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒടുവില്‍ പ്രതി മൊഴി മാറ്റി. വീടിനു സമീപത്ത്‌ ടാങ്കു കുന്നിനു സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കൂറ്റന്‍ പാറക്കയത്തില്‍ ഉപേക്ഷിച്ചതായി ഓര്‍ക്കുന്നതായി പറഞ്ഞു. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ ഇവിടെ ഏറെ നേരം നീണ്ട തെരച്ചിലില്‍ വസ്‌ത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു. പ്രതി 20 ദിവസം ഒളിവില്‍ കഴിഞ്ഞ സ്‌ഥലങ്ങളില്‍ തെളിവെടുപ്പ്‌ തുടരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക