തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയോടെ പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിക്കാനുള്ള നീക്കങ്ങളുമായി നേതാക്കള്‍. ഇക്കാലമത്രയും പ്രബല ഗ്രൂപ്പുകളെ നയിച്ചവരും ഹൈകമാന്‍ഡിെന്‍റ ആശീര്‍വാദത്തോടെ നേതൃത്വത്തിലേക്ക് വന്നവരും ആണ് പാര്‍ട്ടിയെ വരുതിയിലാക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റുമുട്ടല്‍ അതിെന്‍റ ഭാഗമാണ്.

ഗ്രൂപ് താല്‍പര്യങ്ങള്‍ പരിഗണിക്കാതെയാണ് കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷനേതാവിനെയും ഹൈകമാന്‍ഡ് നിശ്ചയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തിലും ഇൗ അവസ്ഥ തുടര്‍ന്നാല്‍ ഗ്രൂപ്പുകള്‍ അപ്രസക്തമാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് അറിയാം. അതോടെയാണ് ഗ്രൂപ് മേല്‍േക്കായ്മ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അവര്‍ നീക്കങ്ങള്‍ ആരംഭിച്ചത്.

ഗ്രൂപ്പുകളിലെ അസ്വാരസ്യങ്ങള്‍ മുതലെടുത്ത് പാര്‍ട്ടിയില്‍ കരുത്തുനേടാനാണ് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവും ശ്രമിക്കുന്നത്. ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തിലും ഗ്രൂപ്പുകളെ അരിഞ്ഞുവീഴ്ത്താന്‍ സാധിച്ചാല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏറക്കുറെ കൈപ്പിടിയിലാകുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു.

സംസ്ഥാനനേതൃത്വത്തെ ദുര്‍ബലമാക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്ന ഹൈകമാന്‍ഡ് നിലപാട് അവര്‍ക്ക് സഹായകവുമാണ്. ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ വിപുലമായ ചര്‍ച്ചകള്‍ നടന്നിരുന്നു.

എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങള്‍ പൂര്‍ണമായും തള്ളിയില്ലെങ്കിലും പഴയപോലെ സ്വീകാര്യത പുതിയ നേതൃത്വം നല്‍കിയില്ല. ചില ജില്ലകളില്‍ അവര്‍ മുന്നോട്ടുവെച്ച പേരുകള്‍ക്കൊപ്പം മറ്റ് പേരുകളും പുതുനേതൃത്വം നിര്‍ദേശിച്ചു.

ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും സ്വന്തം ജില്ലകളില്‍ പോലും ഇൗ സാഹചര്യമുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും മുതിര്‍ന്ന നേതാക്കളുടെ താല്‍പര്യം അംഗീകരിക്കുന്ന പട്ടികയല്ല സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെയാണ് പട്ടികക്കെതിരെ അവര്‍ രംഗത്ത് വന്നത്. അതിന് ശക്തി പകരുകയെന്ന ലക്ഷ്യത്തോടെയാണ് കെ.പി.സി.സി ഭാരവാഹിയെക്കൊണ്ടുതന്നെ ഗ്രൂപ് നേതൃത്വം വാര്‍ത്തസമ്മേളനം നടത്തിച്ചത്. വാര്‍ത്തസമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അച്ചടക്കനടപടിയെടുത്തായിരുന്നു മറുപക്ഷത്തിെന്‍റ തിരിച്ചടി.

പരാതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നത്. ഉണ്ടായില്ലെന്ന് മാത്രമല്ല സംസ്ഥാന നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും ഹൈകമാന്‍ഡ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ എ.െഎ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉടന്‍തന്നെ അനുനയനീക്കം നടത്തുെമങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് പൂര്‍ണമായി വഴങ്ങാന്‍ സാധ്യതയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക