മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മാത്രമല്ല, നിലപാടുകളും തുറന്നുപറയുന്ന വ്യക്തിത്വമാണ് സാധികയുടേത്. അതുകൊണ്ടുതന്നെ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്കും സാധിക ഇരയാകാറുണ്ട്.
ഇപ്പോള്‍ നടി സാധിക വേണുഗോപാലിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഗ്രൂപ്പ് തുടങ്ങിയ വ്യക്തിയെ പോലീസ് പിടികൂടിയ വാര്‍ത്തയാണ് സാധിക ലൈവിലൂടെ അറിയിക്കുന്നത്. കാക്കനാട് സൈബര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് താരത്തിന്റെ പരാതി കിട്ടിയ ഉടനെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടിയത്. അതേസമയം, തന്റെ പേരില്‍ വ്യാജ ഗ്രൂപ്പുണ്ടാക്കി അശ്ളീല ചിത്രങ്ങള്‍ പങ്കുവച്ചവരെ കേസ് പിൻവലിച്ച് രക്ഷിക്കുന്ന നടപടിയാണ് നടിയിൽനിന്ന് ഉണ്ടായത്. തന്നോട് ചെയ്ത തനിക്ക് അവരോടും കുടുംബത്തോടും തിരികെ ചെയ്യാൻ താല്പര്യം ഇല്ലാത്തതിനാൽ കേസ് പിൻവലിക്കുന്നു എന്നാണ് താരം വ്യക്തമാക്കിയത്.
സാധിക പറയുന്നതിങ്ങനെ:
https://m.facebook.com/story.php?story_fbid=383132413181318&id=100044536865183
കേരളത്തില്‍ സൈബര്‍ കേസുകള്‍ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാന്‍ നല്‍കിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിന്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ കാക്കനാടിലെ, ഗിരീഷ് സാറിനും, ബേബി സാറിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
എന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഗ്രൂപ്പ് തുടങ്ങി പോണ്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. കേസ് കൊടുത്തപ്പോള്‍ ഒരുപാട് ആളുകള്‍ പറഞ്ഞിരുന്നു, കേസ് നല്‍കിയിട്ട് ഒരുകാര്യവുമില്ലെന്ന്. പക്ഷേ എന്റെ മുമ്ബില്‍ ആ കുറ്റം ചെയ്ത ആള്‍ ഇരിക്കുന്നുണ്ട്. പൊലീസ് തക്ക സമയത്ത് തന്നെ അയാളെ പിടികൂടി. ഫോണ്‍ മറ്റാര്‍ക്കോ കൊടുത്ത സമയത്ത് കൂട്ടുകാര്‍ ചെയ്തതായിരിക്കാം എന്നാണ് ഇയാള്‍ പറയുന്നത്.
ഒരു പെണ്‍കുട്ടിയെ മോശമായി ചിത്രീകരിച്ചു സംസാരിക്കുമ്ബോളും, അവളുടെ മോശം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു ആഘോഷം ആക്കുമ്ബോഴും അപകീര്‍ത്തിപ്പെടുത്തുമ്ബോളും സ്വന്തം വീട്ടിലുള്ള സ്ത്രീകളെ പറ്റി ജന്മം തന്ന അമ്മയെ ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ ഒരു പെണ്‍കുട്ടിയും ഒറ്റപ്പെടുന്നില്ല പരാതി യഥാര്‍ഥമെങ്കില്‍ സഹായത്തിനു കേരള പൊലീസും, സൈബര്‍ സെല്ലും സൈബര്‍ ക്രൈം പൊലീസും ഒപ്പം ഉണ്ടാകും. കുറ്റം ചെയ്യുന്ന ഓരോരുത്തര്‍ക്കും ഒരുനാള്‍ പിടിക്കപ്പെടും എന്ന ബോധം വളരെ നല്ലതാണ്.
ഇന്ന് നമ്മുടെ വീടുകളില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം നടത്താന്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ 18വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ കൊടുക്കുമ്ബോള്‍ മാതാപിതാക്കളുടെ ശ്രദ്ധ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാവുന്ന വിശാലമായ സൈബര്‍ ലോകത്തിന്റെ ഇരകളായി സ്വന്തം കുട്ടികള്‍ മാറുന്നുണ്ടോ എന്നു ഇടയ്ക്കിടെ നോക്കുന്നതും സൈബര്‍ കുറ്റകൃത്യത്തിന്റെ ദൂഷ്യവശങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുന്നതും നല്ലതായിരിക്കും.
(ഈ ക്രൈം ചെയ്ത വ്യക്തി ആലപ്പുഴ സ്വദേശി ആണ് അയാള്‍ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാന്‍ താല്‍പര്യം ഇല്ല. അതുകൊണ്ട് തന്നെ ഞാന്‍ ഈ കേസ് പിന്‍വലിക്കുന്നു.) എന്നാല്‍ കാക്കനാടുള്ള സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇക്കാര്യം ആരാധകരോട് പങ്കുവെക്കാനായി ഇന്‍സ്റ്റഗ്രാമിലൂടെ സാധിക നടത്തിയ ലൈവിനിടയിലും കമന്‍റുകളിലൂടെ താരത്തിനെതിരെ ലൈംഗികാധിക്ഷേപമുണ്ടായി. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് സാധിക അപ്പോള്‍ത്തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്‍തു. ഇത്തരക്കാരെ എന്താണ് ചെയ്യേണ്ടതെന്നാണ് ഇപ്പോള്‍ സാധിക ചോദിക്കുന്നത്.
മുന്‍പൊരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ തന്‍റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ വഴി കബളിപ്പിക്കലും പണംതട്ടലും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് സാധിക രംഗത്തുവന്നിരുന്നു . ചാന്‍സ് നല്‍കാമെന്ന് വാഗ്‍ദാനം ചെയ്‍തുകൊണ്ടുള്ള കബളിപ്പിക്കലുകളും നടക്കുന്നുണ്ടെന്ന് സാധിക പറഞ്ഞിരുന്നു. തന്‍റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് താന്‍ ഒരിക്കലും ഉത്തരവാദി ആയിരിക്കില്ലെന്നും സാധിക മുന്നറിയിപ്പ് നല്‍കിയിരുന്നു .